കൊച്ചി: കേരളത്തില്‍ നടന്ന ആദ്യത്തെ താലിബാന് മോഡല്‍ അക്രമസംഭവത്തിലെ പ്രതികളുടെ ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. ശിക്ഷ എഴുതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണു ശിക്ഷ പ്രഖ്യാപിക്കുന്നതു മാറ്റിവച്ചത്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.13 പ്രതികള്‍ക്കും പറയാനുള്ളതു കോടതി ഇന്ന് കേട്ടു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷയ്ക്ക് അര്‍ഹരാണ്. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുക പോലും ചെയ്യാത്ത പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ല. തീവ്രവാദത്തിനെതിരായ സന്ദേശമാകണം വിധിയെന്നും പ്രോസിക്യൂഷന് കൂട്ടിച്ചേര്‍ത്തു. ഒപ്പം ടി.ജെ. ജോസഫിനു നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതികള്‍ സ്ഥിരം ക്രിമിനലുകളല്ലെന്നും അതിനാല്‍ മാനസാന്തരത്തിനു അവസരം നല്‍കണമെന്നുമാണ് പ്രതിഭാഗം വക്കീല്‍ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായ സംഘംചേരല്‍, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ 10 പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുണ്ട്. 31 പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചിരുന്നു. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് ഭീകരവാദികളാണ്.
ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്, ഷാനവാസ്, പരീത്, യൂനസ് അലിയാര്, ജാഫര്‍, കെ.കെ അലി, അബ്ദുള്‍ ലത്തീഫ്, സജീര്‍, കാസിം, അന്‍വര്‍ സാദ്ദിഖ്, റിയാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരില്‍ പത്ത് പേര്‍ക്കെതിരെ ഭീകരവാദ വിരുദ്ധനിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്തി. മൂന്നുപേരെ യുഎപിഎ ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ഇല്ലാത്തത്. പ്രതികളെ സംരക്ഷിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ സ്ഫോടകവസ്തു ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട്, മൂന്ന്, അഞ്ച്, ആറ്, എഴ് പ്രതികളാണ് പ്രധാനമായും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇവര്‍ക്കെതിരെ 143,147,148,324,326, 307 തുടങ്ങി പ്രധാന വകുപ്പുകള്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. 8,9,12,27, 28 പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഇവര്‍ക്കെതിരെ 201,226,120 ബി തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്.
കേസില്‍ ഒന്നാം പ്രതിയടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി മുസ്ലിം മതഭീകരവാദികള്‍ വെട്ടിമാറ്റിയത്. വാനില്‍ എത്തിയ സംഘം, പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസഫിന്റെ കാര്‍ വീടിനുസമീപം തടഞ്ഞുനിര്‍ത്തി ഗ്ലാസ് അടിച്ചുതകര്‍ത്ത് വലിച്ചുപുറത്തിറക്കിയാണ് ആക്രമിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷമായിരുന്നു ആക്രമണം. റോഡില്‍ പിടിച്ചുകിടത്തിയശേഷം മഴു ഉപയോഗിച്ചു കൈ വെട്ടിമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: