കോഴിക്കോട്: രൂപേഷടക്കമുള്ള മാവോവാദി നേതാക്കള്‍ അറസ്റ്റിലായതോടെ തിരിച്ചടിയുണ്ടാകുമെന്ന് സൂചന. മാവോകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്തിയേക്കുമെന്നും അത് ആദ്യം വനം പരിപാലകര്‍ക്കോ അവരുടെ ഓഫീസുകള്‍ക്കോ നേരെയായിരിക്കുമെന്നുമാണ് ആശങ്ക.
മാവോകളുടെ ഇതുവരെയുള്ള സ്വഭാവം വിലയിരുത്തി വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ സൂചന നല്‍കുന്നത്. അട്ടപ്പാടി, വയനാട്, തൃശൂര്‍ ചിമ്മിണി ഡാം മേഖല എന്നിവിടങ്ങളിലാണ് ആക്രമണ സാദ്ധ്യതയുളളതെന്നും കരുതുന്നു. ഇവിടങ്ങളിലെല്ലാം മാവോവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്നതാണ് കാരണം. വനം പരിപാലകര്‍ക്ക് സുരക്ഷാ ആയുധങ്ങള്‍ പരിമിതമാണെന്ന് മാവോകള്ക്കറിയാം. ഇക്കാരണത്താല്‍ തന്നെ പല തവണ അവരുടെ ആക്രമണത്തിന് ഇരയായിട്ടുള്ളവരാണ് വനം പരിപാലകര്‍.
രൂപേഷ് പിടിയിലായെങ്കിലും വയനാട് കുഞ്ഞോം വനമേഖലയിലും അട്ടപ്പാടിയിലും തൃശൂരിലും മാവോ സംഘങ്ങള്‍ ധാരാളമുണ്ടെന്നാണ് നിഗമനം. പ്രത്യാക്രമണം ഉണ്ടാകുമെന്ന ആശങ്ക വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: