കൊച്ചി: മന്ത്രി കെ. ബാബുവിന് പണം നല്‍കിയെന്ന് ബാര്‍ ഉടമ ബിജു രമേശ് വിജിലന്‍സിന് മൊഴി നല്കി. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 50 ലക്ഷം രൂപയാണ് കൈമാറിയത്. കെ.ബാബുവിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷാണ് പണം കൈപ്പറ്റിയത്. പണം മന്ത്രിയുടെ കാറില്‍ കൊണ്ടുവെക്കുകയായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പലപ്പോഴും എക്സൈസ് വകുപ്പു മന്ത്രിയായ ബാബു വന്‍ തുകകള്‍ ബാറുടമകളില്‍ നിന്ന് വാങ്ങാറുണ്ടായിരുന്നുവെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്. ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ്് പ്രസിഡന്റ് എന്ന നിലയിലാണ് അസോസിയേഷനുവേണ്ടി മറ്റു ബാറുടമകളില്‍ നിന്നു കൂടി പണം പിരിച്ച് മന്ത്രിയെ ഏല്‍പ്പിച്ചത്.
പണം കൈമാറുമ്പോള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹിയായ റഫീക്കും തന്റെ കൂടെ ഉണ്ടായിരുന്നു.
2012-13 ലെ പ്രീബജറ്റ് ചര്‍ച്ചയില്‍ ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.ബാബു ബാര്‍ ഉടമ അസോസിയേഷന് ഭാരവാഹികളെ അറിയിക്കുകയായിരുന്നു. പണം നല്‍കാത്ത ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എക്സൈസ് സംഘത്തെ ഉപയോഗിച്ച് പരിശോധന നടത്തി എതിരായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.
കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ എറണാകുളത്തെ ഓഫീസിലെത്തിയാണ് ബിജു രമേശ് മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്നോണം വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക തയ്യാറാക്കി. തുടര്‍ന്ന് ആരോപണം ഉന്നിയിച്ച ബിജു രമേശ് അടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജു രമേശിന്റെ മൊഴിപ്രകാരം ഇടപാടുകള്‍ നടന്നത് എറണാകുളത്തായതിനാലാണ് വിജിലന്‍സ് കൊച്ചി യൂണിറ്റിന് ക്വിക്ക് വെരിഫിക്കേഷന്റെ ചുമതല നല്‍കിയത്. ലൈസന്‍സ് ഫീസിന്റെ കാര്യം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ ബാറുടമകളില്‍ നിന്ന് പണം പിരിക്കുന്നതായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ജന്മഭൂമിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: