ഷാങ്ങ്ഹായ്: ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ട് സംസ്കാരങ്ങളാണ് ഭാരതവും ചൈനയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മില്‍ പഴയകാലം മുതല്‍ക്കെ ബന്ധമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഒരുപാട് സമ്യങ്ങളുമുണ്ട്.മനുഷ്യരാശിക്കു തന്നെ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന രാഷ്ട്രങ്ങളാണ് ഭാരതവും ചൈനയും.
ചൈനയിലെ ബിസിസന് സ്ഥാപനമേധാവികളുടെ യോഗത്തില്‍ മോദി പറഞ്ഞു. ലോകജനസംഖ്യയുടെ മൂന്നിലൊന്നും ഈ രണ്ടു രാജ്യങ്ങളിലുമായിട്ടാണ് താമസിക്കുന്നത്.
ഇരു രാജ്യങ്ങള്‍ക്കും അയ്യായിരം വര്‍ഷങ്ങളുടെ പൊതുവായ ചരിത്രവുമുണ്ട്. 3400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊതുഅതിര്‍ത്തിയുണ്ട്.
രണ്ടായിരം വര്‍ഷം മുന്‍പ് ചൈനീസ് ചക്രവര്‍ത്തി മിങ്ങിന്റെ ക്ഷണപ്രകാരം രണ്ട് ഭാരത സന്യാസിമാര്‍ ചൈനയില്‍ എത്തി. അവര്‍ നിരവധി സംസ്കൃത കൃതികളും കൊണ്ടുവന്നിരുന്നു. അവര്‍ ബുദ്ധമതസംബന്ധിയായ നിരവധി കൃതികളും ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അവരാണ് ചൈനയില്‍ ബുദ്ധമതം എത്തിച്ചതെന്നാണ് കരുതുന്നത്. ഇതിന്റെ സ്മാരകമായി ചക്രവര്‍ത്തി ഒരു ക്ഷേത്രം നിര്‍മ്മിച്ചു, വൈറ്റ് ഹോഴ്സ് ടെമ്പിള്‍( വെള്ളക്കുതിര ക്ഷേത്രം) എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയില്‍ ബുദ്ധമതം വളര്‍ന്നു. ഒപ്പം ക്ഷേത്രത്തിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ബുദ്ധമതം കൊറിയ, ജപ്പാന്, വിയറ്റ്നാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. മോദി തുടര്‍ന്നു.
ബുദ്ധമതത്തിന്റെ ശാന്തതയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ വിജയത്തിന് ആധാരം. ഈ നൂറ്റാണ്ട് ഏഷ്യയുടേയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും ബുദ്ധമതം ഏഷ്യന്‍ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന ശക്തിയായിരിക്കും.
ഫാ ഹിയാന്‍, ഹുയാങ്ങ് സാങ്ങ് തുടങ്ങിയ പണ്ഡിതന്മാര് ചൈനയുടെ രഹസ്യം ഭാരതത്തെ പഠിപ്പിച്ചു. അവര്‍ ഭാരതത്തില്‍ തന്നെ പല വലിയ വലിയ സത്യങ്ങളും കണ്ടെത്തി.ഹുയാങ്ങ് സാങ്ങ് ഗുജറാത്തിലെ എന്റെ ജന്മനാട്ടില് വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. അവിടെ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നാണ് നാം അറിയുന്നത്. പിന്നീട് അദ്ദേഹം ചൈനയിലേക്ക് മടങ്ങിയത് നിരവധി സംസ്കൃത കൃതികളുമായാണ്. ചൈനയിലെയും ഭാരതത്തിലെയും പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും ഏറെ പൊരുത്തമുണ്ട്.
അറിവിന്റെ ഈ അനുസ്യൂത പ്രവാഹം ഇക്കാലത്തുമുണ്ട്. പീക്കിംഗ് സര്‍വ്വകലാശാലയിലെ പ്രൊഫ. ജി സിയാന്‍ലിന്‍ വലിയ സംസ്കൃത പണ്ഡിതനായിരുന്നു. വാല്മീകി രാമായണം ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തെ 2008ല്‍ ഭാരതം പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രൊഫ. ജിന്‍ ഡിംഗ് ഹാന്‍ തുളസീദാസ രാമായണം ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയുടേയും മഹാഭാരതത്തിന്റെയും വിവര്‍ത്തനങ്ങള്‍ക്കും ചൈനയില്‍ നല്ല പ്രചാരമുണ്ട്. ഭാരത സംസ്ക്കാരത്തെ ചൈനീസ് ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഇവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മോദി പറഞ്ഞു.
ഭാരതം എന്നും അറിവിന്റെ സമൂഹമായിരുന്നു.പുരാതന ചൈന ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വളരെ മുന്നിലായിരുന്നു. ഭാരതീയരെപ്പോലെ ചൈനക്കാരും അമേരിക്കയിലേക്കും വിദൂര കോണുകളിലേക്കും കടല്‍യാത്ര ചെയ്തിട്ടുണ്ട്. അവരുടെ കൈയില്‍ വടക്കുനോക്കി യന്ത്രങ്ങളും വെടിമരുന്നും ഉണ്ടായിരുന്നു. അക്കാലത്ത് ഭാരത ജ്യോതിശാസ്ത്രത്തിനും ഗണിത ശാസ്ത്രത്തിനും ചൈനയില്‍ വലിയ പ്രന്താരം ലഭിച്ചിരുന്നു.
ഭാതരത്തില്‍ നിന്നുള്ള ജ്യോതിശാസ്ജ്ര്ഞരെ ചൈന കലണ്ടര്‍ തയ്യാറാക്കാന്‍ നിയമിച്ചിരുന്നു. പൂജ്യം, നവഗ്രഹങ്ങള്‍ തുടങ്ങിയ ഭാരതത്തിന്റെ കണ്ടെത്തലുകള്‍ ചൈനയിലെ പല കണ്ടുപിടിത്തങ്ങള്‍ക്കും തുണയായിട്ടുണ്ട്. ആത്മീയതില്‍ ഒന്നിച്ചു വളര്‍ന്നതുപോലെ സാമ്പത്തികവളര്‍ച്ചയ്ക്കും നാം പരസ്പരം സഹായകമാകരണം. മോദി പറഞ്ഞു.
ചൈന കീഴടക്കി മോദി
ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം അതിഗംഭീകരമായി. ജനങ്ങളും ചൈനീസ് മാധ്യമങ്ങളും എല്ലാം വലിയ വരവേല്‍പ്പാണ് മോദിക്കു നല്‍കിയത്. ജനങ്ങളോടും, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചും തമാശങ്ങള്‍ പൊട്ടിച്ചും അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്തും മോദി അവരുടെ മനസ് കീഴടക്കി.
മാധ്യമങ്ങളും ചൈന ഭാരത അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ കഴിവുള്ള ഒരേഒരു നേതാവെന്ന നിലയ്ക്കാണ് മോദിയെ കാണുന്നത്. ബീജിങ്ങില്‍ മോദിയും ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങും ചേര്‍ന്നെടുത്ത സെല്‍ഫി സോഷ്യല്‍ മീഡയില്‍ അടക്കം വലിയ ഹിറ്റായിരുന്നു. ചരിത്രത്തിലേക്കുള്ള സെല്‍ഫിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ വാഴ്ത്തിയത്.
സിന്‍ഹുവാ സര്‍വ്വകലാശാലയിലെ മോദിയുടെ പ്രസംഗവും വിദ്യാര്‍ഥികളോടുള്ള ചോദ്യോത്തരവേളയും വലിയ ശ്രദ്ധ പിടിച്ചുപറ്റി.രണ്ടു ദിവസം കൊണ്ട് ശതകോടികളുടെ നാല്‍പ്പതിലേറെ കരാറുകളാണ് ഭാരതവും ചൈനയും ഒപ്പിട്ടത്.
ഷാങ്ങ്ഹായിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഹാന്‍ സെങ്ങ് മോദിയെ സന്ദര്‍ശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഫുഡാന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍, ഗാന്ധിയന്‍ പഠനകേന്ദ്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. പിന്നീട് അദ്ദേഹം മംഗോളിയക്ക് യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: