തിരുവനന്തപുരം: മാറാട് കൂട്ടക്കൊലക്കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. നിലവിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ പ്രോസിക്യൂട്ടര്‍ പി.കെ. ഹരിദാസിനെ മാറ്റി അഡ്വ പി.ഡി. രവിയെ നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. 2003 മെയ് 30നാണ് ക്രൈം നമ്പര്‍ 116/സിആര്‍/കെകെഡി/2003 കേസില്‍ അഡ്വ പി.കെ. ഹരിദാസിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ 87 ഓളം പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തി ശിക്ഷിച്ചിരുന്നു. ഈ കാലയളവില്‍ ഒളിവില്‍ പോയ 95-ാം പ്രതി കോയാമോന്‍, 148-ാം പ്രതി നിസാമുദ്ദീന്‍ എന്നീ പ്രതികളടെ വിചാരണയ്ക്കുവേണ്ടിയാണ് പുതിയ നിയമനം.
കേസില്‍ നേരത്തെ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിദാസിനെ പോലും അറിയിക്കാതെയാണ് പുതിയ നിയമനം. കേസിലെ അന്യായക്കാരോ ബന്ധപ്പെട്ട സംഘടനകളോ ആവശ്യപ്പെടാതെ ആഭ്യന്തരവകുപ്പ് നടത്തിയ നിയമനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഹിന്ദുസംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമശ് ചെന്നിത്തലയുടെ നിലപാട്.
നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ജിജേന്ദ്രന്‍, സംസ്ഥാന സമിതിയംഗം തിരുമല അനില്‍ എന്നിവര്‍ ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: