കോട്ടയം: സുരക്ഷാവീഴ്ചയെ തുടര്‍ന്ന് വഴിതെറ്റിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമരക്കാര്‍ തടഞ്ഞുവച്ചു. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ വച്ച് വോളാര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ തടഞ്ഞുവച്ചത്.
15 മിനിറ്റോളം മുഖ്യമന്ത്രിയെ സമരക്കാര്‍ തടഞ്ഞുവച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ പിന്മാറിയത്. തുടര്‍ന്ന് അല്പ ദൂരം നടന്ന് മറ്റൊരുവാഹനത്തില്‍ കയറിയാണ് മുഖ്യമന്ത്രി പോയത്.
തിരുവഞ്ചൂരിലെ പാറമ്പുഴയില്‍ കൂട്ടക്കൊല നടന്ന വീട് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു മുഖ്യമന്ത്രി. പാറമ്പുഴയിലേക്ക് പോകാന്‍ രണ്ടു വഴികള്‍ ഉണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. മുഖ്യന്ത്രിയുടെ വാഹനം വരുന്നത് കണ്ട സമരക്കാര്‍ കാറിനടുത്തേക്ക് മുദ്രാവാക്യം വിളികളുമായി ഓടിയടുത്തു.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കാറില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ കൂടുതല്‍ സമരക്കാര്‍ അവിടേക്ക് എത്തുകയായിരുന്നു. ഏകദേശം പത്തു മിനിട്ടോളം മുഖ്യമന്ത്രിയെ സമരക്കാര്‍ തടഞ്ഞുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: