കാഠ്മണ്ഡു: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തില്‍ നിന്നു കരകയറും മുന്‍പേ നേപ്പാള്‍ പ്രളയഭീതിയില്‍. കനത്ത മണ്ണിടിച്ചിലില്‍ കാളിഗണ്ഡകി നദിയുടെ ഒഴുക്കുനിലച്ചതാണ് നേപ്പാളിനു ഭീഷണിയായിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു.
കാഠ്മണ്ഡുവില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ മ്യാഗ്ദി ജില്ലയിലാണ് സംഭവം. നേപ്പാളില്‍ ഉത്ഭവിച്ച് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കാളി ഗന്ധകി നദിയിലേക്കാണു മണ്ണിടിഞ്ഞ് വീണത്. ഇതേത്തുടര്‍ന്ന് ഇവിടെ കൃത്രിമ തടാകം രൂപപ്പെട്ടിട്ടുണ്ട്. 150 മീറ്ററിലേറെ ഉയരത്തില്‍ വെള്ളംപൊങ്ങിക്കഴിഞ്ഞതായും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നേപ്പാള്‍ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ബേനി ബസാര്‍ എന്ന സ്ഥലത്തിന് 10 കിലോമീറ്റര്‍ മുകളിലായാണ് നദിയില്‍ തടസമുണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞുണ്ടായ തടസം തകര്‍ത്ത് കനത്ത വെള്ളപ്പാച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നദി കടന്നുപോകുന്ന അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
സാധാരണ കനത്ത മഴയെത്തുടര്‍ന്നാണു മണ്ണിടിച്ചിലുണ്ടാകുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിച്ചില്‍ ഭൂകമ്പത്തിന്റെ ഫലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 25നും മെയ് 12നും നടന്ന ഭൂകമ്പങ്ങള്‍ നേപ്പാളിലെ ഹിമാലയന്‍ മേഖലകളില്‍ മണ്ണൊലിപ്പടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാവുകയാണ്. സാധാരണ കനത്ത മഴയെത്തുടര്‍ന്നാണു മണ്ണിടിച്ചിലുണ്ടാകുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ ഭൂകമ്പത്തിന്റെ ഫലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഭൂകമ്പത്തില്‍ മലഞ്ചരിവുകള്‍ ദുര്‍ബലമായതോടെ മണ്ണിടിച്ചിലും ഹിമപാതവും വര്‍ദ്ധിക്കുകയാണ്. മണ്ണിടിച്ചിലില്‍ രണ്ടു ഡസനോളം വീടുകള്‍ തകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2002ലെ ഹിമപാതത്തില്‍ സമീപത്തെ സേതി നദിയില്‍ മഞ്ഞുവീഴ്ച മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധിപ്പര്‍ മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: