മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ അതിവസുരക്ഷാ വ്യോമഗതാഗതമേഖലയില്‍ പാരച്യൂട്ട് പോലെയുള്ളവ ഒഴുകി നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ രണ്ടുപേരാണ് പിടിയിലായത്.
ഒരുസ്ഥാപനത്തിന്റെ പരസ്യപ്രചാരണാര്ത്ഥമാണ് ഈ ഇവന്റ് മാനേജ്മെന്റ് കമ്പനി ഗ്യാസ് നിറച്ച ബലൂണ്‍ വിമാനത്താവളത്തിന്റെ മുകളിലൂടെ പറപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്തവരെ ബാന്ദ്ര കോടതിയില്‍ ഹാജരാക്കി. കുനാല്‍ ഷാ, നിലേഷ് ശ്രീമന്കാര് എന്നിവരാണ് അറസ്റ്റിലായതെന്ന് ജോയിന്റ് കമ്മീഷണര്‍ ദേവന് ഭാരതി പറഞ്ഞു.
ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി ധര്‍മ്മാനന്ദ് ഡയമണ്ട് എക്സ്പോര്‍ട്ട് കമ്പനിയാണ് ബലൂണുകള്‍ രംഗത്തിറക്കിയത്. സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുവാദമില്ലാതെ സുരക്ഷാമേഖലയില്‍ ബലൂണ്‍ പറത്തിയത് സംബന്ധിച്ചാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് വിമാനത്താവളത്തിന് മുകളില്‍ ഇവ കണ്ടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: