ന്യൂദല്‍ഹി: തൊഴിലിടങ്ങളില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് സിവില്‍ സര്‍വ്വീസ് പരിക്ഷകള്‍ക്കായുള്ള വനിത അപേക്ഷകരുടെഎണ്ണം വര്‍ദ്ധിപ്പാക്കാന്‍ നിര്‍ദ്ദേശം.
നിലവില്‍ ഐഎഎസ്, ഐപിഎസ് പദവികളിലെ സ്ത്രീ സാന്നിധ്യം കുറവാണ്. അപേക്ഷകരുടെയെണ്ണം വര്‍ദ്ധിക്കുന്നതോടെ ഐപിഎസ്, ഐഎഎസ് എന്നീ ഉന്നത തസ്തികകളിലെ ലിംഗസമത്വം കൈവരിക്കാന്‍ സാധിക്കുമെന്നാണ് യുപിഎസ്സി വിലയിരുത്തുന്നത്.
2015 സിവില്‍ സര്‍വ്വീസ് പ്രാരംഭ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വെബ്സൈറ്റില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും യുപിഎസ്സി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010, 2011, 2012 വര്‍ഷങ്ങളിലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വനിതകളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. അതേസമയം, 2013ല്‍ പുരഷന്മാരാണ് ആധിപത്യം നേടിയത്. ആ വര്‍ഷം 15 പുരുഷന്മാരും 10 സത്രീകളുമാണ് ആദ്യത്തെ 25 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. 2014ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ നടത്തുന്നത്. ഇതില്‍ നിശ്ചിത മാര്‍ക്കുനേടി വിജയിക്കുന്നവരാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐഎഎസ്), ഇന്ത്യന്‍ ഫോറിന് സര്‍വ്വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐപിഎസ്) തുടങ്ങിയ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.ഈവര്‍ഷം ആഗസ്റ്റ് 21ന് നടന്ന പ്രിലിമിനറി പരീക്ഷ 71 മുഖ്യകേന്ദ്രങ്ങള്ക്കു കീഴില്‍ 3000 വേദികളിലായാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: