പറവൂര്‍: സെന്റ് തോമസ് ഒന്നാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ മാല്യങ്കരയില്‍ വന്ന് നമ്പൂതിരിമാരെ മതംമാറ്റി എന്നുപറയുന്നത് പച്ചക്കള്ളമാണെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ സമൂഹം പോലും ഇത് അംഗീകരിക്കുന്നില്ല. കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരിമാര്‍ ഇല്ല. നമ്പൂതിരിമാര്‍ കേരളത്തില്‍ വരുന്നത് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ്.
പിന്നെങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരിയെ മതംമാറ്റി ക്രിസ്ത്യാനിയാക്കി എന്നുപറയാന്‍ സാധിക്കുക. അന്തസ്സുണ്ടാക്കാന്‍ വേണ്ടി നമ്പൂതിരിമാരെ മതംമാറ്റി എന്ന് പ്രചരിപ്പിക്കുകയായിരുന്നു. നമ്പൂതിരിക്ക് മതംമാറാന്‍ സാധിച്ചു. പിന്നെ നിങ്ങള്‍ക്ക് മാറാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നതിന് ചരിത്രപരമായി യാതൊരടിസ്ഥാനവുമില്ലെന്ന് ആര്. ഹരി അഭിപ്രായപ്പെട്ടു.
പറവൂര്‍ സമൂഹം ഹൈസ്കൂളില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠന ശിബിരത്തില്‍ ‘കേരളത്തിലെ ക്രിസ്തുമത ചരിത്രം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംഘടിത മതങ്ങള്‍ ആയതു കൊണ്ട് ചരിത്രപരമായ രേഖകള്‍ ഇല്ലെങ്കിലും അത് ചരിത്രമായി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ആര്.വി. ബാബു സ്വാഗതം പറഞ്ഞു. അമ്പാട്ട് സുബ്രഹ്മണ്യന് കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: