ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വളര്‍ച്ച പുനരുദ്ധരിച്ചു. ഇന്ന് ലോകത്തേറ്റവും വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് നമ്മുടേത്. നാണയപ്പെരുപ്പം (വിലക്കയറ്റം) വളരെയേറെ കുറഞ്ഞു. സാമ്പത്തിക രംഗത്തെ വിവേകം മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞു. ആത്മവിശ്വാസം വളരെയേറെ വര്‍ദ്ധിച്ചു.
വിദേശ നിക്ഷേപം വര്‍ദ്ധിച്ചു. ഭാവാത്മകമായ ഇക്കാര്യങ്ങള്‍ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളും അംഗീകരിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങള്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി മാറ്റിവച്ചിരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ തന്േറടത്തോടെ നടപ്പാക്കാന്‍ കഴിഞ്ഞു. ഡീസല്‍ വില നിയന്ത്രണം നീക്കി. ചരക്ക് സേവന നികുതി അടുത്ത വര്‍ഷം നടപ്പാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവരികയാണ്. പാചക വാതക സബ്സിഡി പഹല്‍ പദ്ധതി വഴി ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക്, കൃത്യമായ തുക, കൃത്യമായ സമയത്ത്, അര്‍ഹരായവര്‍ക്ക് നേരിട്ട് നല്കാന് കഴിഞ്ഞു.
ഇന്‍ഷ്വറന്‍സ്, റെയില്‍വേ, പ്രതിരോധ ഉല്‍പ്പാദനം എന്നിവയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. ദേശീയ വികസനത്തില്‍ സംസ്ഥാനങ്ങളെ തുല്യപങ്കാളികളാക്കാന് കഴിഞ്ഞു. ഫെഡറലിസം, പരസ്പര സഹകരണം എന്നിവയോടെ ടീം ഇന്ത്യയായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: