തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായി കുറ്റപത്രം തയ്യാറായി. . മാണി കേഴവാങ്ങിയതിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
വിജിലന്‍സ് എസ്പി ഉടന്‍ നിയമോപദേശം തേടും.അഴിമതി നിരോധനവകുപ്പിലെ സെക്ഷന്‍ 160 7(9) പ്രകാരം കെ എം മാണി കുറ്റം ചെയ്തുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാറുടമകള്‍ മാണിയുടെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാലായിലെ വസതിയിലും എത്തിയതിന് അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിയുടെ നാല് മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. ബാറുടമകള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തു.
മാണിയുടെ ടൂര്‍ ഡയറി, മന്ത്രിസഭായോഗത്തിന്റെ വിവരങ്ങള്‍ എന്നിവയും അന്വേഷണ സംഘം ശേഖരിച്ചു. സാഹചര്യ തെളിവുകള്‍ എല്ലാം മാണിക്ക് എതിരായ കുറ്റപത്രമാണ് വിജിലന്‍സ് സമര്‍പ്പിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബാര്‍ ഉടമ അസോസിയേഷന്റെ യോഗങ്ങളുടെ മിനിറ്റ്സും മാണിക്കെതിരെ തെളിവായി .മാണിക്ക് പണം നല്‍കുന്നത് കണ്ടുവെന്ന ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇതും പ്രധാന തെളിവായി.
കുറ്റപത്രം വന്നാലുടന്‍ കെ.എം. മാണിക്ക് രാജിവയ്ക്കേണ്ടിവരും. അത് യു.ഡി.എഫില്‍ പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാരിന്റെ നിലനില്പുതന്നെ അപകടത്തിലാകും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടും തയാറാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: