ഇസ്ലാമാബാദ്: പാകിസ്താനില്‍ ഏഴു പേരെ തൂക്കികൊന്നു. പഞ്ചാബ്, ബലൂചിസ്താന്‍ പ്രവിശ്യകളിലെ ജയിലുകളില്‍ വിവിധ കേസുകളില്‍ വധശിക്ഷ കാത്തിരുന്നവരാണ് ഇവരെല്ലാം. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടുപേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. സ്ത്രീയെ കൊല ചെയ്ത അബ്ദുള്‍ ഖാലിഖ്, മറ്റൊരു കൊലക്കേസ് കുറ്റക്കാരനായ ഷഹസാദ് എന്നിവരെയാണ് ഇവിടെ തൂക്കിക്കൊന്നത്.
കൊലക്കേസ് പ്രതികളായ നസീര്‍ അഹമ്മദ്, ഫൈസല്‍ മഹമൂദ് എന്നിവരുടെ വധശിക്ഷ ഗുജറാത്ത് ജില്ലാ ജയിലിലാണ് നടപ്പാക്കിയത്.1 3കാരിയെ ബലാത്സംഗം ചെയ്തുകൊന്ന് അബ്ദുള്‍ സത്താറിന്റെയും 11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന സാനുള്ളയേയുമാണ് വെഹാരി ജില്ലാ ജയിലില്‍ തൂക്കിക്കൊന്നു. സഹോദരനേയും മരുമകനേയും കൊലപ്പെടുത്തിയ ഖാന് മുഹമ്മദിനെ ബലൂചിസ്താനിലെ മാച് ജയിലിലും തൂക്കിക്കൊന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വധശിക്ഷയ്ക്കുള്ള മോറട്ടോറിയം സര്‍ക്കാര്‍ എടുത്തു മാറ്റിയത്. പാകിസ്ഥാനിലെ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ 150ലധികം പേര് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതാണ് വധശിക്ഷ പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
അതിനുശേഷം 27 പേരുടെ വധശിക്ഷ പാകിസ്ഥാനില്‍ നടപ്പാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ പേരും ഭീകരരാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ ഭീകരര്‍ക്കു പുറമെ, വധശിക്ഷയ്ക്കെതിരെ നല്കിയ ഹര്‍ജി തള്ളിയവരുടെയും ശിക്ഷ നടപ്പാക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു.
2008ലാണ് പാക്ക് സര്‍ക്കാര്‍ വധശിക്ഷയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. 8,000ല്‍ അധികം പാക്കിസ്ഥാനികളാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്. പാക്കിസ്ഥാനിലെ പല ശിക്ഷാവിധികളും അവിശ്വസനീയതയുള്ളതാണെന്ന് മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു.
പഴക്കം ചെന്ന നിയമരീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും പോലീസ് അന്വേഷണത്തിനിടെ പലപ്പോഴും കുറ്റവാളികളെ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 8000 ത്തിലധികം പേരാണ് മരണപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: