സുറിച്ച്: രാജ്യാന്തര ഫുഡ്ബോള്‍ ഗവേണിംഗ് ബോഡിയായ ഫിഫയുടെ പ്രതിനിധികള്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ അറസ്റ്റില്‍. അഴിമതി ആരോപണത്തെ തുടര്‍ന്നാണിത്. ബുധനാഴ്ച പുലര്‍ച്ചെ സൂറിച്ചിലെ ഹോട്ടല്‍ റെയ്ഡ് ചെയ്താണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ നടത്തിവന്ന കളളപ്പണം ഇടപാട്, സാമ്പത്തിക തട്ടിപ്പ്, ടെലിഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. വെള്ളിയാഴ്ച നടക്കുന്ന ഫിഫ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനാണ് പ്രതിനിധികള്‍ സൂറിച്ചിലെത്തിയത്.
ഫിഫയുടെ ആറ് ഒഷീഷ്യല്സ് അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പ്രസിഡന്റ് സെപ്പ് ബ്ലാട്ടറും ഉള്പ്പെട്ടിട്ടുണ്ടോയെന്നൂം വ്യക്തമല്ല. വാര്‍ഷിക യോഗത്തില്‍ ബ്ലാട്ടര് അഞ്ചാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനമുണ്ടായിരുന്നു.
യു.എസിലാണ് ഇവര്‍ക്കെതിരെ കേസുള്ളത്. അതുകൊണ്ടുതന്നെ ഇവരെ യു.എസിന് കൈമാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: