തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുറ്റപത്രം വൈകിപ്പിച്ചു കെ.എം.മാണിയെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കോഴ വാങ്ങിയതിലല്ല അന്വേഷണ വിവരങ്ങള്‍ ചോര്ന്നതിലാണു സര്‍ക്കാരിനു വേവലാതിയെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. കേരളം ഇനി എങ്ങോട്ട് എന്ന പേരില്‍ തിരുവനന്തപുരം പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മാണിക്കൊപ്പം ബാബുവിനേയും രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണ്. മാണിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ എപ്പോഴേ കേസെടുക്കുമായിരുന്നു എന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: