ജമ്മു: ഭാരതത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്ന ഹീനമായ നടപടികള്‍ അവസാനിപ്പിച്ച് സ്വന്തം ക്ഷേമത്തിനായി പാക്കിസ്ഥാന് പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുവില്‍ ജാന്‍ കല്യാണ്‍ പര്‍വ്വില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആത്മാഭിമാനത്തിനും അഖണ്ഡതയ്ക്കും പരാമാധികാരത്തിനും ഹാനി ഉണ്ടാക്കുവാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്. ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കികൊണ്ട് രാജ്നാഥ് പറഞ്ഞു.
പാക്കിസാഥാന് ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന് എല്ലായിപ്പോഴും പിന്നില്‍ നിന്നും കുത്തുന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാക്കിസ്ഥാനുമായി സൗഹൃദത്തിന്റെ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു അവര്‍ ചെയ്തത്. ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് പാക്കിസ്ഥാന് ഉള്‍പ്പടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാരെ ക്ഷണിച്ചിരുന്നു.
പാക്കിസ്ഥാന് തുടരുന്ന നയങ്ങളെക്കുറിച്ച് അവര്‍ സ്വയം വിലയിരുത്തണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: