തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയും മത്സരിക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അരുവിക്കരയില്‍ യു,ഡി.എഫ് നാലാം സ്ഥാനത്ത് ആവുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് സെക്യുലര്‍, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്.എം എന്നീ സംഘടനകളാണ് അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണിയിലുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആറ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരാരും തന്നെ നേരത്തെ മുന്‍പ് മത്സരിച്ചിട്ടുള്ളവരല്ല. ആറു പേരില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഈ മാസം 30ന് എറണാകുളത്ത് ചേരുന്ന യോഗം തയ്യാറാക്കും. തുടര്‍ന്ന് ജനഹിത പരിശോധനയിലൂടെ ആയിരിക്കും ഒരാളെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തുകയെന്നും ജോര്‍ജ് പറഞ്ഞു. ജൂണ്‍ നാലിന് തിരുവനന്തപുരത്ത് വച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: