ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ തിഹാറില്‍ കഴിയുന്ന രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു. അടുത്ത മാസം ഒന്നാം തിയതിയോടുകൂടി മറുപടി പറയാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിലെ പ്രതികളിലൊരാളും ബോളിവുഡ് നിര്‍മ്മാതാവുമായ കരീം മൊറാനിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തിഹാര്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. കനിമൊഴിക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് സി.ബി.ഐ നേരത്തെ ദല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതിയില്‍ അറിയിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കനിമൊഴി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീ എന്ന പരിഗണന നല്കി ജാമ്യം നല്‍കണമെന്നാണ് കനിമൊഴിയുടെ ആവശ്യം. നേരത്തെ ദല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയും കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: