തൃശൂര്‍: സ്റ്റേഷനറി കടകളില്‍ പഠനോപകരണങ്ങള്‍ക്കൊപ്പം ചൂരല്ക്കെട്ടുകള് വില്പനയ്ക്കുവച്ചിരിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കുട്ടികള്‍ക്കെതിരേയുള്ള അക്രമവാസനകളെ ത്വരിതപ്പെടുത്താനാണ് ഇത്തരം ചൂരല്ക്കെട്ടുകളെന്നും ഇതു നിമയവിധേയമല്ലെന്നുമാണ് പൊതുസ്വഭവമുള്ള പരാതിയില്‍ പറയുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, മെമ്പര്‍മാരായ കെ. നസീര്‍, എന്‍. ബാബു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുകുന്ദന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ. ഫരീദ എന്നിവര്‍ പങ്കെടുത്തു.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവൃത്തി ദിവസം വര്ധിപ്പിച്ചതിനെതിരേയും പ്രവൃത്തി സമയം ദീര്ഘിപ്പിച്ചതിനെതിരേയും പുതിയ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ഇന്നും കമ്മീഷന് സിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ പത്തുമുതലാണ് സിറ്റിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: