കുറേനാള്‍ അങ്ങനെ കഴിഞ്ഞു. അതിനിടയില്‍ മേലധികാരിയായ സായ്പ് എങ്ങനെയോ മനസ്സിലാക്കി, ബാലന് തന്റെ കീഴില്‍ ഉദേ്യാഗം നോക്കുന്നുണ്ടെങ്കിലും മനസ്സു മുഴുവനും സ്വാതന്ത്ര്യസമരത്തിലാണെന്ന്. അദ്ദേഹം തന്റെ സഹായിയെ ജോലിയില്‍ നിന്നുമൊഴിവാക്കി. പിന്നെ ബാലകൃഷ്ണന് എത്തിച്ചേര്‍ന്നത് പഞ്ചാബിലാണ്. വീണ്ടും ലഘുലേഖകള്‍ വിതരണം ചെയ്യലും സ്വാതന്ത്ര്യസമരത്തിലേക്ക് വിദ്യാര്ത്ഥികളെചേര്ക്കലും. ഇതിനകം പോലീസുകാര്‍ തന്റെ കാര്യം മറന്നിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അത് തെറ്റി. പഞ്ചാബില്‍ വച്ച് അദ്ദേഹം പോലീസിന്റെ പിടിയിലായി. ദല്‍ഹിയിലെ ജയിലിലാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഇരുട്ടും തണുപ്പും നിറഞ്ഞ തടവറകള്‍. കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ട ക്രൂരമായ മര്‍ദ്ദനമുറകള്‍. രഹസ്യനീക്കങ്ങള്‍ ചോര്‍ത്തിയെടുക്കാനായി നിര്‍ദ്ദയമായ പീഡനങ്ങള്‍. സ്വാതന്ത്ര്യമസമരസേനാനികളായിരുന്ന ആയിരക്കണക്കിനു ജയില്‍പ്പുള്ളികളില്‍ ഒരാളായി ബാലകൃഷ്ണനും.
ജയിലിലെ തണുപ്പും നന്നേ മോശമായ ഭക്ഷണവും അനാരോഗ്യകരമായ ചുറ്റുപാടുകളും. നൂറുകണക്കിനാളുകള്‍ ടൈഫോയിഡിന് ഇരയായി. ബാലകൃഷ്ണനെയും കഠിനമായ വിഷജ്വരം ബാധിച്ചു. സ്വതവെ ദുര്‍ബലമായ ശരീരം. രോഗം അതിവേഗം ഗുരുതരാവസ്ഥയിലേക്കു കടന്നു. ജയിലില്‍ വിഷജ്വരം പടര്‍ന്നുപിടിച്ചു. നിരവധിപേര്‍ രോഗംമൂലം മരിക്കുകയും ചെയ്തു. അപ്പോഴാണ് അധികൃതരുടെ കണ്ണുതുറന്നത്. അധികാരികള്‍ അനേ്വഷണത്തിനെത്തുംമുമ്പേ, ജയില്‍ വാര്‍ഡര്‍മാര്‍ പണി പറ്റിച്ചു. കലശലായി രോഗം ബാധിച്ച വളരെയധികം രോഗികളെ അവര്‍ ജയിലിന് പുറത്ത് ഉപേക്ഷിച്ചു. അങ്ങനെ ബാലകൃഷ്ണനും ജയിലില്‍നിന്നു പുറത്തായി. തെരുവില്കിടന്നു മരിക്കേണ്ടിവരുമോ എന്ന നില.
ആ വഴി കടന്നുപോയ ഒരു സ്ത്രീ ഏറ്റവും അവശനിലയില്‍ മരിക്കാറായി തെരുവോരത്തു കിടക്കുന്ന ഈ ചെറുപ്പക്കാരനെ കണ്ടു. ആ മുഖത്ത് സ്ഫുരിച്ചു നിന്നിരുന്ന അന്തസ്സും ആഭിജാത്യവും യൂറോപ്പില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന മകനെക്കുറിച്ചുള്ള ഓര്‍മ്മയാണ് ആ അമ്മയില്‍ ഉണര്‍ത്തിയത്. അലിവോടെ അവര്‍ അടുത്തുചെന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ തിരക്കി. വണ്ടിയില്‍ കയറ്റി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അപരിചിതയായ ആ അമ്മ നല്കിയ ശുശ്രൂഷയും ചികിത്സയും നിമിത്തം ബാലകൃഷ്ണന് അതിവേഗം പൂര്‍വസ്ഥിതിയിലായി. അന്നവര്‍ തീരെ കരുതിയില്ല പാതയോരത്തുനിന്ന് താന്‍ വീട്ടിലേക്കു കൂട്ടികൊണ്ടുവന്ന് പരിചരിച്ചു സുഖപ്പെടുത്തിയ ആ യുവാവ് ഒരുനാള്‍ ലോകം മുഴുവന്‍ നമസ്കരിക്കുന്ന മഹാഗുരുവായിതീരുമെന്ന്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: