ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ പാക്കിസ്ഥാന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനെതിരെ ഭാരത സര്‍ക്കാര്‍ രംഗത്ത്. ഭാരത പ്രദേശത്ത് പാക്കിസ്ഥാന് നടത്തിയ കടന്നുകയറ്റത്തെ മറച്ചുപിടിച്ചാണ് ജൂണ്‍ 8ന് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്രവിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജനാധിപത്യ അവകാശം ഉപയോഗിക്കാന്‍ പാക്കിസ്ഥാന് അനുമതി നല്‍കുന്നില്ല. വിഷയത്തില്‍ ഭാരതത്തിന്റെ നിലപാട് സുവ്യക്തമാണ്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ അടക്കം ജമ്മുകാശ്മീരിലെ മുഴുവന്‍ പ്രദേശവും ഭാരതത്തിന്റെ അഭിഭാജ്യഘടകമാണ്. പാക്കിസ്ഥാന്റെ ‘ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ശാക്തീകരണ സ്വയംഭരണ ഉത്തരവ്’ കടന്നുകയറ്റത്തിന് മറയിടാനുള്ള തന്ത്രം മാത്രമാണ്, വികാസ് സ്വരൂപ് പറഞ്ഞു.
മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ അവകാശം നിഷേധിക്കാനുള്ള ശ്രമങ്ങളാണ് പാക്കിസ്ഥാന് നടത്തുന്നത്. ഈ മേഖലകള്‍ തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരും. സ്വതന്ത്ര മേഖലയാണെന്ന് പാക്കിസ്ഥാന് അവകാശപ്പെടുമ്പോള്‍ തന്നെ പാക്കിസ്ഥാന് മന്ത്രിയെയാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ഗവര്‍ണ്ണറായി നിയമിക്കാറുള്ളത്. വംശീയമായ സംഘര്‍ഷങ്ങളിലും ഭീകരവാദത്തിലും പാക്കിസ്ഥാന്റെ അധീശത്വ സാമ്പത്തിക നിലപാടുകളിലും പെട്ട് മേഖലയിലെ ജനങ്ങള്‍ തീരാദുരിതത്തിലാണ്, വികാസ് സ്വരൂപ് പറഞ്ഞു.
പാക്കിസ്ഥാന് തട്ടിയെടുത്ത ഭൂമി
ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായി അറിയപ്പെടുന്ന ഇവിടെ സ്വതന്ത്രഭരണ സംവിധാനമാണ് നിലവിലുള്ളത്. 1948ല്‍ ജമ്മുകാശ്മീരിനു വേണ്ടി പാക്കിസ്ഥാന് നടത്തിയ യുദ്ധത്തില്‍ പാക്ക് അധീന കാശ്മീരിനൊപ്പം പാക് അധിനിവേശം നേരിടേണ്ടിവന്ന മേഖല.
73,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രവിശ്യയില്‍ 18 ലക്ഷത്തോളം ജനങ്ങളുണ്ട്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ വിവിധ പാക് വിരോധ സംഘടനകളും മേഖലയില്‍ ഭാരത സര്‍ക്കാരിന്റെ ഭരണം വേണമെന്ന ആവശ്യമുന്നയിക്കുന്നവരാണ്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രത്യേക ലോക്സഭാ മണ്ഡലമായി കണക്കാക്കി ലോക്സഭയില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതു സംബന്ധിച്ച ആലോചന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: