കൊച്ചി: ഇന്‍ഫോപാര്‍ക്ക് , സെസ് മേഖലകളില്‍ മയക്ക് മരുന്ന് വ്യാപകം. എല്‍.എസ്.ഡി, കഞ്ചാവ് പെത്തഡീന്‍ തുടങ്ങിയ മയക്ക് മരുന്നുകള്‍ യഥേഷ്ടം ഇവിടെ ലഭ്യമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. മയക്ക് മരുന്ന് വില്‍ക്കുന്നതിന് ഏജന്റുമാരുണ്ട്. കോക്കാച്ചി മിഥുനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ചിലര്‍ ഇവിടെ മയക്ക് മരുന്ന് എത്തിച്ചിരുന്നവരാണ്. സ്ത്രികളടക്കം ബഹു ഭൂരിപക്ഷം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.
സ്ഥലത്തേക്ക് പോലീസ് കടന്ന് ചെല്ലുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ചതിനേ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പ് ഒരു വനിതയെ ഇവിടേനിന്ന് പുറത്താക്കിയിരുന്നു. സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ മയക്കുമരുന്നു എത്തിക്കുന്നവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, തൊഴിലാളികളെ ഇക്കാരണം പറഞ്ഞ് പിരിച്ചുവിടുന്നതിന് ഇതൊരു കാരണമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
ഇന്‍ഫോ പാര്‍ക്കിന്റെ സ്റ്റിക്കറുമായി പ്രവേശിക്കുന്ന വാഹനങ്ങള്‍ സെക്യൂരിറ്റി പരിശോധനക്ക് വിധേയമാകാറില്ല. ഇത് മറയാക്കിയാണ് ഇന്‍ഫോ പാര്‍ക്കിലേക്ക് മയക്കുമരുന്ന് യഥേഷ്ടം എത്തുന്നത്. ആഴ്ചയിലെ അവസാനത്തെ രണ്ട് ദിവസങ്ങള്‍ ഇവിടുത്തെ യുവതി യുവാക്കള്‍ മയക്കുമരുന്നുമായി മൂന്നാറിലും, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രപോവാറുണ്ടെന്ന് ചില ടാക്സി ഡ്രൈവര്‍മാരും, ഉദ്യോഗാര്‍ത്ഥികളും പറഞ്ഞു.
ബ്രോഡ് വേയിലെ ചിലര്‍ മയക്കുമരുന്നുമായി ഇവിടേക്ക് കടന്ന് ചെല്ലാറുണ്ട്. പോലീസിന്റെ അടിയന്തിര ശ്രദ്ധ ഇവിടേക്ക് എത്തിയില്ലെങ്കില്‍ കൊച്ചിയിലെ മയക്ക് മരുന്നിന്റെ കേന്ദ്രം ഇന്‍ഫോപാര്‍ക്കും, സെസുമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: