ചാവക്കാട്: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുടുംബ സുഹൃത്തായ യുവാവിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി മലപ്പുറത്ത് വീട്ടില്‍ പ്രവീണി(29)നെയാണ് കുന്നംകുളം സി.ഐ വി.എ.കൃഷ്ണദാസ് ചാവക്കാട് അഡീഷണല്‍ എസ്.ഐ എ.വി.രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പാലയൂരിലെ സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഈ മാസം ഒന്നാം തിയതിയാണ് പ്രവീണ്‍ സ്കൂളില്‍ നിന്നും കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അമ്മ സംശയം തോന്നി പ്രവീണിന്റെ നമ്പറില്‍ വിളിച്ചു സംസാരിച്ചെങ്കിലും തിരിച്ചു വരാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത് .
ചാവക്കാട് സി.ഐ പി.അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തില്‍ പോലിസ് കേസ് എടുത്തു സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് നിന്നും വെള്ളിയാഴ്ച വൈകീട്ട് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയും ഫയല്‍ ചെയ്തിരുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്.
വര്‍ഷങ്ങളായി പ്രവീണ്‍ കുടുംബവുമായി അടുപ്പത്തിലാണ്.പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. ലൈംഗിക ബന്ധം നടന്നിട്ടില്ലെന്ന് തെളിഞ്ഞതായി പോലിസ് പറഞ്ഞു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ കുട്ടിയെ ഹാജരാക്കി അമ്മയോടൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: