ആദ്യ പ്രഭാഷണങ്ങള്‍ക്കിടയില്‍ ശ്രോതാക്കളില്‍ താല്പര്യമുള്ളവരെ, ആദ്ധ്യാത്മികസാധനകള്‍ സ്വാമിജി പഠിപ്പിക്കുക പതിവായിരുന്നു. നാല്‍പ്പത്തിയൊന്നു ദിവസം നീണ്ടുതിന്ന അഖണ്ഡനാമജപവും അദ്ദേഹം സംഘടിപ്പിച്ചു. ധ്യാനപരിശീലനത്തിനുവേണ്ടി പ്രതേ്യകം ക്ലാസുകള്‍ തുടങ്ങി. സ്വാമിജിയുടെ ശിഷ്യന്മാരില് ഏറെ ശ്രദ്ധാലുക്കളായ ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പകര്‍ത്തിയെടുത്തു, അച്ചടിച്ച് ചെറുപുസ്തകങ്ങളായി സൗജന്യമായി വിതരണം ചെയ്തു. സ്വാമി ശിവാനന്ദയില്നിന്നും തപോവന്‍ മഹാരാജില്‍നിന്നും അനുഗ്രഹ സന്ദേശങ്ങളുമെത്തി.
അമൂല്യമായ ഏതോ അറിവ് തങ്ങള്‍ക്കു പകര്ന്നുകിട്ടുന്നതായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെട്ടു. അതുവരെ ഇല്ലാതിരുന്ന അറിവ്…. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ആവശ്യമായ ഒന്ന്. ആദ്യം കേള്‍ക്കാന്‍ വന്നവര്‍, പിന്നീടെത്തിയത് കൂട്ടുകാരുമായിട്ടാണ്. അവര്‍ അവരുടെ ചങ്ങാതിമാരുമായെത്തി. അങ്ങിനെ വാമൊഴിയായി ആ വാര്‍ത്ത പരന്നു. ജ്ഞാനയജ്ഞങ്ങളില്‍ തിരക്കേറി. യജ്ഞവേദികളായിരുന്ന ക്ഷേത്രപരിസരങ്ങള്‍ ജനസാന്ദ്രമായി.
പതുക്കെ പതുക്കെ ബ്രാഹ്മണര്‍ ഉയര്‍ത്തിയ പ്രതിഷേധസ്വരത്തിന്റെ ഊക്കു കുറഞ്ഞു. അവരില്‍ ചിലര്‍ യജ്ഞശാലയില്‍ ശ്രോതാക്കളായി എത്തുകയും ചെയ്തു. നൂറുദിവസം നീണ്ടുനിന്ന ആ പ്രഥമ ജ്ഞാനയജ്ഞം വൈദീകമായ ഹോമത്തോടെയാണ് പരിസമാപിച്ചത് അതില്‍ സ്ത്രീപുരുഷഭേദമനേ്യ, ജാതി-സമുദായ വ്യത്യാസമന്യേ സകലരും പങ്കാളികളായി.
എല്ലാവരുടെയും കൈയ്യില്‍ ഓരോപിടി ധാന്യങ്ങള്‍. സ്വന്തം ബലഹീനതയുടെ പ്രതീകം. അഗ്നിയെ വലംവെച്ച്, കൈയിലിരിക്കുന്ന ഓരോ പിടി ധാന്യങ്ങള്‍ അവര്‍ ഹോമകുണ്ഡത്തിലേക്ക് സമര്‍പ്പിച്ചു. അവനവന്റെ ദോഷങ്ങളും ദൗര്‍ബല്യങ്ങളുമാണ് അഗ്നിയിലേക്ക് എറിഞ്ഞുകളയുന്നത് എന്ന ബോധത്തോടെ. ഇനി മനസ്സില്‍ ബാക്കിയുള്ളത് ആ ജ്ഞാനയജ്ഞത്തിലൂടെ തങ്ങള്‍ നേടിയെടുത്ത ശുദ്ധമായ അറിവിന്റെ പ്രകാശം മാത്രം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: