ഒന്നര യോജന യാത്ര ചെയ്തതിനുശേഷം സരയൂ നദിയുടെ തെക്കേക്കരയില്‍ എത്തി. വിശ്വാമിത്രന് രാമനെ വിളിച്ച് മധുരമായി പറഞ്ഞു ”ഹേ പ്രിയവത്സാ, വേഗം വെള്ളമെടുത്ത് ബല അതിബല എന്നീ മന്ത്രങ്ങള്‍ സ്വീകരിക്കൂ. ഇതു ജപിച്ചാല്‍ ശരീരത്തിനു ക്ഷീണമോ വിശപ്പോ ദാഹമോ വിഷമങ്ങളോ ഉണ്ടാകുകയില്ല.
ഉറങ്ങുകയോ അശ്രദ്ധമായിരിക്കുമ്പോഴോ രാക്ഷസന്മാര്ക്ക് ആക്രമിക്കാന്‍ സാധിക്കുകയില്ല. കൈയ്യൂക്കിലോ വീര്യത്തിലോ സൗഭാഗ്യത്തിലോ ദാക്ഷിണ്യത്തിലോ അറിവിലോ മനഃസ്ഥൈര്യത്തിലോ നിന്നോടു തുല്യനായി ഈ ഭൂമിയില്‍ ആരും തന്നെയുണ്ടായിരിക്കുകയില്ല. ഈ രണ്ടു വിദ്യകളും സ്വായത്തമായാല്‍ നിന്നോടു സമനായി ആരും തന്നെയുണ്ടാകുകയില്ല. ബലയും അതിബലയും എല്ലാ ജ്ഞാനങ്ങളുടെയും അമ്മമാരാണ്. ഇവ ബ്രഹ്മാവിന്റെ പുത്രിമാരാണ്.
രാമന് വേഗം ജലം കൊണ്ടു ദേഹശുദ്ധി വരുത്തി സന്തോഷത്തോടെ ആ വിദ്യകള്‍ സ്വീകരിച്ചു. അപ്പോള്‍ അനേകായിരം രശ്മികളുള്ള സൂര്യഭഗവാന് ശരത് കാലത്തെന്നപോലെ രാമന് അത്യന്തം ശോഭയുള്ളവനായി. വാല്മീകി ഈ മന്ത്രങ്ങള്‍ ശ്രീരാമനുപദേശിച്ചിതായിട്ടാണു പറഞ്ഞിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തില്‍ കോമളകുമാരന്മാരായ രാമനും ലക്ഷ്മണനും വിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനായി മാഹാത്മ്യമേറുന്നതും ദേവനിര്‍മ്മിതവുമായ ഈ വിദ്യകള്‍ ഉപദേശിച്ചുവെന്നു പറഞ്ഞിരിക്കുന്നു.
രാമായണങ്ങളിലൊന്നും ഈ മന്ത്രം നല്‍കിയിട്ടില്ല. ഇങ്ങനെ രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചതായി എല്ലാ രാമായണങ്ങളിലും വിവരിക്കുന്നുണ്ടുതാനും. അനേ്വഷിച്ചാല്‍ കണ്ടെത്താതിരിക്കില്ലല്ലോ. അനേ്വഷണം നീണ്ടത് സാമവേദത്തിലേയ്ക്കാണ്. സാമവേദത്തിലെ സാവിതേ്യാപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം.
ഋഷി- വിരാട് പുരുഷം ഛന്ദസ്സ്- ഗായത്രി, ദേവത- ഗായത്രി, ബീജം- അകാരം, ശക്തി- ഉകാരം, കീലകം- മ കാരം, വിനിയോഗഃ ക്ഷുധാദി നിരസനേ.
ഷഡംഗന്യാസം- 1. ഓം ക്ലീം ഹൃദയായ നമഃ 2. ഓം ക്ലീം ശിരസേ സ്വാഹാ. 3. ഓം ക്ലീം ശിഖായൈ വഷട്. 4. ഓം ക്ലീം കവചായ ഹും. 5. ഓം ക്ലീം നേത്രായ വൗഷട്. 6.ഓം ക്ലീം അസ്ത്രായ ഫട്
ധ്യാനം:-
അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ-
വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ
പ്രണവമയ വികാരൗ ഭാസ്കാര ദേഹൗ
സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ
(കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)
മന്ത്രം:-
ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ
ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥസിദ്ധിപ്രദേ
തത് സവിതുര്‍വരദാത്മികേ, ഹ്രീം വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ
സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി
ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി
പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ
(മന്ത്രം സ്വീകരിച്ചതോടെ ശ്രീരാമലക്ഷ്മണന്മാര് വിശ്വാമിത്ര മഹര്‍ഷിയെ ഗുരുവായി സ്വീകരിച്ചു. അന്നുരാത്രി സരയൂ നദിക്കരയില്‍ പുല്‍മെത്തിയില്‍ കിടന്നുറങ്ങി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: