സ്വാമിജിയുടെ പ്രശസ്തി ഇന്ത്യയിലെങ്ങും പരന്നു. പല പട്ടണങ്ങളിലും നഗരങ്ങളിലും സ്വാമിജിയുടെ ശിഷ്യന്മാര് അവരുടേതായ സംഘങ്ങള്‍ രൂപീകരിച്ചു. കൊല്ലം മുഴുവന്‍ ഒരുമിച്ചുചേരുവാനും വേദാന്തപഠനം തുടര്‍ന്നുകൊണ്ടുപോകുവാനും അങ്ങിനെ ഒരു സംഘടന ആവശ്യമാണെന്ന് അവര്‍ക്കുതോന്നി. സാംസ്കാരികവും, സേവനപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. 1955ലാണ് മദിരാശിയില്‍നിന്നുള്ള ഒരുകൂട്ടം ശിഷ്യന്മാര് അങ്ങനെയൊരു സംഘടന രൂപീകരിക്കുവാനുള്ള അനുവാദം ചോദിച്ചുകൊണ്ട് സ്വാമിജിക്ക് ആദ്യമായി കത്തയച്ചത്. സ്വാമിജി അതിനോടു പൂര്‍ണമായും യോജിച്ചു. എന്നാല്‍ സംഘടന തന്റെ പേരില്‍വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഉത്സാഹശീലരായ അദ്ദേഹത്തിന്റെ ശിഷ്യന്മാര് പിന്മാറിയില്ല.”ചിന്മയ” എന്ന വാക്കിനര്‍ത്ഥം ശരിയായ അറിവ് എന്നും കൂടിയാണല്ലോ എന്നായി അവര്‍. സ്വാമിജി കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. ”പേരിടല്‍” അവരുടെ ഇഷ്ടത്തിനുവിട്ടുകൊടുത്തു.
അങ്ങിനെ ചിന്മയമിഷന് പിറവിയെടുത്തു. കാലക്രമത്തില്‍ അതൊരു അന്താരാഷ്ട്ര സംഘടനായായി വളരുമെന്ന് ആരും കരുതിയില്ല. ലോകമെമ്പാടും നുറുകണക്കിനു ശാഖകള്‍ വേദാന്തപഠനത്തിനും സാമൂഹ്യസാംസ്കാരിക പരിപാടികള്‍ക്കും സൗകര്യപ്രദമായ ഒരു സ്ഥാപനം. ഇതിനെല്ലാം മാര്‍ഗദീപമായി പുറകില്‍വന്ന സ്വാമിജിക്ക് ചിന്മയമിഷനെപ്പറ്റി വ്യക്തമായൊരു രൂപമുണ്ടായിരുന്നു. അന്നെഴുതിയ ഒരു കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി. ചിന്മയാമിഷന് ഒരു കുടുംബമാണെന്ന് മറക്കരുത്. ഒരു ദൗത്യം നിര്‍വഹിക്കാനായി പ്രതേ്യകം നിയോഗിക്കപ്പെട്ടവരാണെന്ന മട്ടില്‍ വേണം പ്രവര്‍ത്തിക്കുവാന്‍. നിങ്ങളുടെ മഹത്തായ ലക്ഷ്യം അതുതന്നെയായിരിക്കട്ടെ.
ഈ അറിവ് കൂടുതല്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുവാനുള്ള വഴികള്‍ സ്വാമിജി നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. പതിമൂന്നാമത്തെ ജ്ഞാനയജ്ഞം മുതല്‍ അദ്ദേഹം ഭഗവദ്ഗീത പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള നാല്പതുവര്ഷങ്ങള്, ശ്രോതാക്കള്‍ ഏറ്റവുമധികം കേട്ട ഹൈന്ദവമതഗ്രന്ഥമായി ഭഗവദ്ഗീത.
ഇന്നത്തെ സമൂഹവും എത്തിനില്‍ക്കുന്നത് ഒരു പോര്‍ക്കളത്തിന്റെ നടുവില്‍ത്തന്നെ. പലവിധ സംഘര്‍ഷങ്ങളുടെയും സ്പര്‍ദ്ധകളുടെയും സമ്മര്‍ദ്ദങ്ങളുടെയും ചുഴിയിലാണ് നമ്മളെല്ലാവരും. ഏറ്റവും ആധുനികരായ സ്ത്രീപുരുഷന്മാര്ക്കും കാണാം. തങ്ങളുടെതന്നെ ഉള്ളില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്ക്കുന്ന ഒരു അര്‍ജ്ജുനനെ സ്വന്തമായതൊന്നും ഉപേക്ഷിക്കാതെ എന്നാല്‍ നിസ്സംഗനായി, നീതിപൂര്‍വ്വം അന്യായത്തെ എതിരിട്ട് തോല്‍പ്പിക്കാന്‍ ഉപദേശിക്കുന്ന ഗുരുനാഥനെയാണ് നമ്മള് ശ്രീകൃഷ്ണനില്‍ കാണുന്നത്. തെറ്റുചെയ്യുന്നവര്‍ സ്വന്തം ബന്ധുജനങ്ങളാണെങ്കില്കൂടിയും അതിനെക്കുറിച്ചു ദുഃഖമോ അപരാധബോധമോ തോന്നേണ്ടതില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: