കോട്ടയം: തങ്ങളുടെ രോഗത്തിന് ആശ്വാസമായപ്പോള്‍ അവര്‍ വീണ്ടുമെത്തി സൂര്യകാലടി മനയില്‍. യാഗത്തില്‍ പങ്കെടുത്തതിന്റെ ഗുണമാണിതെന്ന് അവര്‍ വിശ്വസിക്കുന്നു.
ഇന്നലെ പതിനാറോളം അര്‍ബുദ രോഗികളാണ് വേദനയില്‍ നിന്ന് ആശ്വാസത്തിലേക്കുള്ള തങ്ങളുടെ മാറ്റം നേരിട്ട് സാക്ഷ്യപ്പെടുത്തിയത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12 ദിവസങ്ങളിലായി സൂര്യകാലടി മനയില്‍ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് നടത്തിയ പയോവര്ധക യാഗത്തില്‍ പങ്കെടുത്തതാണ് രോഗത്തിന് ആശ്വാസമേകിയതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള രോഗികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ യാഗത്തില്‍ പങ്കെടുത്തത്. യാഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് ഉണ്ടായിരുന്ന രോഗത്തിന്റെ തീവ്രത യാഗത്തില്‍ പൂര്‍ണ്ണസമയം പങ്കെടുത്തതിലൂടെ കുറഞ്ഞതായും രോഗികള്‍ പറഞ്ഞു.
യാഗത്തിന് ശേഷം രോഗികളെ പ്രമുഖ അലോപ്പതി ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. രോഗികളില്‍ അത്ഭുതാവഹമായ മാറ്റങ്ങളാണ് പ്രകടമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരില്‍ രോഗത്തിന് നേരിയ വ്യത്യാസം കണ്ടതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓങ്കോളജിസ്റ്റുകളായ ഡോ. സി.പി. മാത്യു, ഡോ. ധര്മ്മപാലന്, ഡോ. മാലിനി ശ്രീനാഥ് എന്നിവര്‍ ഈ രോഗികളെ വീണ്ടും പരിശോധിച്ചു. യാഗത്തിന് മുന്‍പും അതിന് ശേഷവും നടത്തിയ ക്ലിനിക്കല്‍ ടെസ്റ്റുകളും രോഗികളുടെ അനുഭവങ്ങളും, ഡോക്ടര്‍മാരുടെ വിലയിരുത്തലുകളും അവലോകനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: