സ്വാമി ചിന്മയാനന്ദന് ഹൈന്ദവ ജീവിതരീതിയുടെ ഒരു ദേശീയ പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം വെറുതെയിരുന്നില്ല. തന്റെ പ്രയത്നങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം പുതിയ പുതിയ മാര്ഗ്ഗങ്ങള്ക്കണ്ടെത്തിക്കൊണ്ടിരുന്നു.
ഇന്ത്യയുടെ നാനാഭാഗത്തും നിരവധി ചിന്മയപഠനകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരുന്നു. വേദാന്തകുതുകികള് ചെറുസംഘങ്ങളായിചേര്ന്ന് ഹൈന്ദവമതത്തെക്കുറിച്ചും സനാതനധര്‍മ്മത്തെക്കുറിച്ചും ചിട്ടയായി പഠിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. നഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും അകന്ന് ഒറ്റതിരിഞ്ഞു താമസിക്കുന്ന ഭക്തന്മാര്ക്കുവേണ്ടിയും സ്വാമിജി ഒരു വഴി കണ്ടെത്തി. വേദാന്തപഠനം തപാല്‍മുഖേന. ഇത്ര വിപുലമായ രീതിയില്‍ ചരിത്രത്തിലൊരിക്കലും ഹിന്ദുമതം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായിട്ടില്ല. പഠിപ്പിക്കപ്പെട്ടിട്ടുമില്ല.
സ്വാമിജിയുടെ അടുത്ത നിര്‍ദ്ദേശം ദേവീഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാനായിരുന്നു. ആദ്ധ്യാത്മികപഠനത്തിലും സത്സംഗത്തിനും സ്ത്രീകള്‍ക്കുമാത്രമായുള്ള ഒരു കൂട്ടായ്മ. സ്ത്രീകളുടെ മാനസികവും സാംസ്കാരികവുമായ ഉന്നമനത്തിലൂടെ സ്വാമിജി വിഭാവനം ചെയ്തത് പൊതുസമൂഹത്തിന്റെതന്നെ ശ്രേയസ്സായിരുന്നു. തൊട്ടിലാട്ടുന്ന കൈകളാണ് ലോകം ഭരിക്കുന്നത്. എന്ന മഹദ്വചനം സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു സ്വാമിജി.
ചിന്മയാനന്ദസ്വാമി എപ്പോഴും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുള്ള ഒരു വിഷയമായിരുന്നു കുട്ടികളുടെ വിദ്യാഭ്യാസം. ആദ്ധ്യാത്മികവിഷയങ്ങള്ക്കും ഭൗതികവിഷയങ്ങള്ക്കും തുല്യപ്രാധാന്യം നല്കുന്ന ഒരു പാഠ്യപദ്ധതി. നാളത്തെ നല്ല പൗരന്മാരായി, ദേശാഭിമാനവും കര്‍ത്തവ്യബോധവുമുള്ള മുതിര്‍ന്ന തലമുറയായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരിക.
ആ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം ബാലവിഹാര് രൂപ കല്പന ചെയ്തത്. കുട്ടികള്‍ക്ക് നല്ലവഴി കാട്ടിക്കൊടുക്കുക.
മൂല്യബോധത്തോടെ, ധര്‍മ്മനിഷ്ഠയോടെ വളരാന്‍ സഹായിക്കുക. അവരുടെ കലാസാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുക. അധികം താമസിച്ചില്ല, ലോകത്തിന്റെ നാനാഭാഗങ്ങളിലും ചിന്മയാബാലവിഹാറുകള് സജീവമായി പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയിലെ പല കേന്ദ്രങ്ങളിലും അഞ്ഞൂറില്പരം കുട്ടികള്‍ അംഗങ്ങളായി ഉണ്ടായിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: