ചിന്മയാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പലഭാഗത്തുമായി എഴുപതിലധികം സ്കൂളുകളും സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസപരമായ മികവിനോടൊപ്പം, സ്വഭാവരൂപീകരണവും, സാംസ്കാരികമായ വളര്‍ച്ചയും ഈ സ്കൂളുകളില്‍ പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടുവരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടേയും മനസ്സില്‍ നാടിനേയും നാട്ടുകാരേയും പ്രതി ആദരാഭിമാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാനും ഈ സ്കൂളുകള്‍ അത്യധികം ശ്രദ്ധവെക്കുന്നു. ഇതിനുപുറമെയാണ് ചിന്മയ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം.
പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്കാരങ്ങളുടെ നല്ലവശങ്ങള്‍ സമന്വയിപ്പിച്ചുക്കൊണ്ടുള്ള പാഠ്യപദ്ധതിയും, ജീവിതശൈലിയും. അടുത്ത തലമുറയുടെ സാംസ്കാരികമായ വേരുകളറ്റുപോകാന് സാദ്ധ്യതയുണ്ടെന്ന് ഉത്കണ്ഠപ്പെടുന്ന ആയിരമായിരം ഭാരതീയരുടെ ഭയാശങ്കകള്‍ക്കു പരിഹാരമായാണ് ചിന്മയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന നിര്‍ദ്ദേശം സ്വാമിജി മുമ്പോട്ടുവെച്ചത്. സ്വാമിജി മഹാനായ ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു വിദ്യാഭ്യാസത്തെക്കുറിച്ച് തനതായ ഒരു കാഴ്ചപ്പാടും സങ്കല്പവും സ്വാമിജിക്കുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം തന്നെയാണ് ഓരോ ചിന്മയ വിദ്യാലയത്തിന്റെയും പ്രവര്‍ത്തനത്തിലൂടെ നമ്മള് കണ്ടുവരുന്നത്. ഈ വിദ്യാലയങ്ങള്‍ മാത്രമല്ല, മറ്റനേകം ചിന്മയസ്ഥാപനങ്ങളും സ്വാമിജിയുടെ ആദര്‍ശങ്ങളുടെ പ്രതിരൂപങ്ങളായി നാടിന്റെ പലകോണുകളിലും പ്രശംസ നിയമാംവിധം പ്രവര്‍ത്തിച്ചുവരുന്നു.
യുവജനങ്ങളെക്കുറിച്ച് സ്വാമിജി സരസമായി ഇങ്ങിനെപറയാറുണ്ട്. യുവാക്കന്മാര് അവര്‍ കൊള്ളരുതാത്തവരല്ല. അവരെ കൊള്ളാവുന്നവിധത്തില് നമ്മള് ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. യുവജനങ്ങളുടെ വ്യക്തിത്വവികാസവും, സ്വഭാവരൂപീകരണവും ലക്ഷ്യമാക്കി ചിന്മയമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലുടനീളം യുവജനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വേദാദ്ധ്യായനവും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനവും യുവകേന്ദ്രത്തിലെ പദ്ധതികളുടെ പ്രധാനഘടകങ്ങളാണ്. കാലാകാലങ്ങളില്‍ നടത്തിവരുന്ന ക്യാമ്പുകളിലൂടെ, ചര്‍ച്ചായോഗങ്ങളിലൂടെ അവര്‍ യുവജനങ്ങള്‍ക്ക് ദിശാബോധവും, ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു.
അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സാമൂഷ്യസേവനം നടത്തുന്ന കാര്യത്തിലും ചിന്മയമിഷന് മുന്‍പന്തിയിലുണ്ട്. 1965-66 കാലഘട്ടത്തില്‍ ഇന്തോ-പാക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് യുദ്ധാവശ്യങ്ങള്‍ക്കായി ധനവും ദ്രവ്യവും മിഷന് ധാരാളമായി സംഭരിച്ച് രാഷ്ട്രത്തിന് സംഭാവന ചെയ്യുകയുണ്ടായി. ഇന്നുമതേ, പ്രകൃതി ക്ഷോഭങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്ക്കുന്നവര്ക്കുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുവാന്‍ തയ്യാറായി അവര്‍ രംഗത്തെത്തിച്ചേരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: