തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ വഞ്ചിച്ച യുഡിഎഫ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ കെ.ടി. ഭാസ്കരന്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ആയിരക്കണക്കിന് പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഉദ്യോഗം സംഘടിത ന്യൂനപക്ഷ മതവിശ്വാസികള്‍ തട്ടിയെടുത്തിട്ടും നടപടിയെടുക്കാത്ത മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വഴി നിയമനം നേടിയവരെ ഉദ്യോഗങ്ങളില്‍ നിന്ന് പിരിച്ചുവിടുക, പട്ടികജാതി, പട്ടികവര്‍ഗ ഫണ്ട് വിനിയോഗത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ് പ്രതിമാസം 1,000 രൂപയാക്കുക, ഭൂമി നല്കി അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെയും സാമൂഹ്യനീതി കര്‍മസമിതിയുടെയും നേതൃത്വത്തില്‍ വിവിധ പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതി കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു അവകാശപത്രിക 2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചതാണ്. ഇതുസംബന്ധിച്ച് അഞ്ചു തവണ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പട്ടികജാതി പട്ടികവര്‍ഗ മന്ത്രിമാരെ വസതികളില്‍ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ബോധിപ്പിച്ചു. എന്നിട്ടും യാതൊരു ഫലവുമില്ല.
ലംപ്സം ഗ്രാന്റ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്കുന്നതുപോലെ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്കി. പക്ഷേ ഫലമില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് നിയമനം നേടിയ 1,600 ഓളം പേരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. പകരം അവരെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നു. അരിപ്പയില്‍ സമരം നടത്തുന്ന ആദിവാസികള്‍ ജീവിക്കുന്നത് മൃഗങ്ങളെക്കാള്‍ കഷ്ടത്തിലാണ്. ഇങ്ങനെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗിച്ചതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ഭാസ്കരന് ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ വീരശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, എകെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.കെ. വാസുദേവന്‍, തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ജനാര്ദ്ദനന്, പരവര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍, സാംബവ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലശേരി രാമചന്ദ്രന്, ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന വൈസ് ചെയര്മാന് അഷ്ടപാലന്‍ വെള്ളാര്‍, പട്ടികജാതി-വര്‍ഗ സംയുക്ത സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി തഴവ സഹദേവന്, കേരള ബ്രാഹ്മണസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ഹരിഹരയ്യര്‍, കേരള കുടുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, അഖില ഭാരത ദളിത് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വി. ജയരാജന്, കേരള സാംബവ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍, അയ്യങ്കാളി സാംസ്കാരി സമിതി പ്രസിഡന്റ് കെ.എ. വേലായുധന്, സെക്രട്ടറി പി.കെ. ബാഹുലേയന്, ആള് കേരള വര്‍ണവ സൊസൈറ്റി പ്രസിഡന്റ് ജി. വിശ്വനാഥന്, അഖില ഭാരത ദളിത് ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്. സമ്പത്ത്, സമരസമിതി നേതാക്കളായ കെപിഎംഎസ് സംഘടനാ സെക്രട്ടറി സി.ഒ. രാജന്, അഖിലകേരള പുലയര്‍ മഹാസഭ വൈസ് പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍, കെറ്റിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രബാബു, പണ്ഡിറ്റ് കറുപ്പന് സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് അശോകന് കുന്നിങ്കല്‍, കേരള സാംബവര്‍ സൊസൈറ്റി നേതാവ് പി.എന്‍. പുരുഷോത്തമന്, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെംബര്‍ എന്‍. രാഘവന്, ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ അനില്‍ തിരുമല, ജ്യോതീന്ദ്രകുമാര്‍, ജില്ലാ നേതാക്കളായ അഡ്വ. രത്നകുമാര്‍, കിളിമാനൂര്‍ സുരേഷ്, ശ്രീകുമാര്‍ നെടുമങ്ങാട് എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം കെ. പ്രഭാകരന് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: