ആലപ്പുഴ: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത പക്ഷം ഓരോദിവസവും 200 രൂപ വീതം പിഴയടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിച്ചു. ട്രൈബ്യൂണലിന്റെ അമൃതസര്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ആദായനികുതി വകുപ്പിലെ 234 ഇ ഉപവകുപ്പ് പ്രകാരം നിശ്ചിത തീയതിക്കകം ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കാലതാമസം വരുന്ന ഓരോ ദിവസത്തിനും 200 രൂപ പിഴയടയ്ക്കണം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്.
2012 ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. അതേസമയം ട്രഷറി വഴി നികുതി അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം അനുകൂലമായ തീരുമാനം ആദായനികുതി വകുപ്പ് സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് സിബിയ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആദായനികുതി കമ്മീഷന് തീരുമാനത്തെ ചോദ്യം ചെയ്ത് കേസ് ഫയല്‍ ചെയ്തത്.
234 ഇ വകുപ്പ് പ്രകാരം ദിവസേന 200 രൂപ വീതം പിഴയീടാക്കുന്ന വകുപ്പ് സാധുവും എന്നാല്‍ അതിനുള്ള അധികാരം നല്കുന്ന വകുപ്പ് 200 എയുടെ പരിമിതിയുമാണ് ഫയലില്‍ അടുത്തുകാട്ടിയത്.
2015 ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യമാകുന്ന വിധത്തില്‍ ഭേദഗതി ചെയ്തെങ്കിലും അതുവരെ വകുപ്പ് 200 എ പ്രകാരം 234 ഇ അനുസരിച്ചുള്ള തുക ഈടാക്കാന്‍ ആദായനികുതി ഓഫീസര്‍ക്ക് അധികാരം നല്കുന്നതില് നിന്ന് ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ജൂണ്‍ ഒന്നിന് മുമ്പ് നടപടിയായ എല്ലാ ഡിമാന്‍ഡുകളും നിലനില്‍ക്കുന്നതല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഏതെങ്കിലും ഹൈക്കോടതിയോ സുപ്രീംകോടതിയോ ഈ വിഷയത്തില്‍ മറ്റൊരു വിധി പറയുന്നത് വരെ ഈ വിധി നിലനില്ക്കും. ഇപ്രകാരം നിലവിലുള്ള ഡിമാന്‍ഡ് അസാധുവാക്കുവാന്‍ ആദായനികുതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. വന്‍തുക പിഴയായി അടയ്ക്കാന്‍ വിധിക്കപ്പെട്ട ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നേടാന്‍ സാധിക്കാത്ത വിധിയാണ് അമൃതസര്‍ ട്രൈബ്യൂണലില്‍ നിന്നുണ്ടായത്. ആദായനികുതി രംഗത്ത് ഈ വിധി പുത്തന്‍ ചരിത്രം കുറിക്കുകയാണെന്ന് പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ബി. വിധുകുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: