ന്യൂദല്‍ഹി: വാരണാസിയില്‍ 572 കോടി രൂപയുടെ വൈദ്യുത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യമെങ്ങും 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭിക്കുന്ന സംയോജിത ഊര്‍ജ്ജ വികസന പദ്ധതി നടത്തിപ്പിനായി 45,800 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
വൈദ്യുത പ്രസരണ നഷ്ടം ഒഴിവാക്കുക, മീറ്ററുകള്‍ സ്ഥാപിക്കുക, സാങ്കേതിക വിദ്യ ഉപയോഗിക്കുക, ഉപഭോക്തൃ സംരക്ഷണ സെന്ററുകള്‍, സോളാര്‍ പാനലുകള്‍ നല്‍കുക തുടങ്ങിയ നിരവധി പദ്ധതികള്‍ അടങ്ങുന്നതാണ് സംയോജിത ഊര്‍ജ്ജ വികസന പദ്ധതി. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ നടപ്പാക്കി തുടങ്ങാനാണ് ഊര്‍ജ്ജമന്ത്രാലയ തീരുമാനം.
പദ്ധതി പ്രകാരം വാരണാസിയില്‍ ഭൂമിക്കടിയിലൂടെയുള്ള കേബിള്‍ ഇടല് സമ്പൂര്‍ണ്ണമായും നടപ്പാക്കും. ഉത്തര്‍പ്രദേശില്‍ മൊത്തത്തില്‍ 1,067 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: