ഷില്ലോംഗ്: അസം-മേഘാലയ അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. വടക്കന്‍ ഗാര്‍ഗോ ഹില്‍സ് ജില്ലയിലാണ് സംഭവം.
ഈ മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനായി ഒളിച്ചു താമസിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൈന്യവും മേഘാലയ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു രണ്ടു പിസ്റ്റളുകളും വെടിക്കോപ്പുകളും മറ്റു മാരകായുധങ്ങളും കണ്ടെടുത്തു. കൊല്ലപ്പെട്ട രണ്ടു ഭീകരരില്‍ ഒരാള്‍ കൊടും കുറ്റവാളിയായ ജിമ്മി ഏലിയാസ് ലഖ്നുവാണെന്ന് തിരിച്ചറിഞ്ഞു.
ഇയാള്‍ മേഘാലയ പോലീസിനെതിരെ നിരവധി തവണ ആക്രമണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ജൂണ്‍ 9ന് ഇന്ത്യ മ്യാന്മര് അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരരെ സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: