കൊല്ലം: എന്‍എസ്എസ് നേതൃത്വത്തെ സമുദായാംഗങ്ങള്‍ തിരുത്തണമെന്ന് നടന് സുരേഷ് ഗോപി. ഈ രീതിയില്‍ സമുദായത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്പറ്റുന്ന സാഹചര്യം ഉണ്ടാക്കണം.
പെരുന്നയില്‍ ചെന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല. ഇന്നലത്തെ സംഭവങ്ങള്‍ വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ എന്‍എസ്എസ് നേതൃത്വവുമായി സമവായത്തിനല്ല താന്‍ ശ്രമിക്കുന്നതെന്നും ഒരു തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ആര്‍ക്കും കയറിചെല്ലാവുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഒരാള്‍ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതിനിധിസഭാ മന്ദിരത്തിലേക്കു കടന്നുവന്ന നടന് സുരേഷ് ഗോപിയോട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അതൃപ്തി അറിയിച്ചു.
തുടര്‍ന്നു സുരേഷ് ഗോപി മടങ്ങിയിരുന്നു. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോള്‍ ഹൃദയം പൊട്ടിയെന്നു നടന് സുരേഷ് ഗോപിയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: