തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ കളക്ടറേറ്റുകളില്‍ കണ്ട്രോള് റൂമുകള്‍ തുറക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍. ഇവ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ചനടത്തി മഴക്കെടുതി വിലയിരുത്തി. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തിരുവനന്തപുരത്ത് അപകടാവസ്ഥയിലായ 200 മരങ്ങള്‍ മുറിച്ചുമാറ്റും. തലസ്ഥാനത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജ് വരുന്നതിനെതിരേയുള്ള കെജിഎംഒയുടെ സമരം അനാവശ്യമെന്നും ശിവകുമാര്‍ പറഞ്ഞു. തൊഴിലാളിസംഘടനകളുടെ മാതൃകയില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിന് ന്യായീകരണമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: