ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ കാലഹരണപ്പെട്ട മിഗ് 21, മിഗ് 27 വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ പിന്‍വലിക്കാമെന്ന് വ്യോമസേനയ്ക്ക് പ്രതീക്ഷ. 36 റാഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് സേനാ വൃത്തങ്ങള്‍ കരുതുന്നത്. അതിനൊപ്പം, തദ്ദേശീയമായി നിര്‍മിച്ച തേജസ് എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനസജ്ജമാകുമെന്നും വ്യോമസേന പ്രതീക്ഷിക്കുന്നു.
അറുപതുകളിലും എഴുപതുകളിലുമാണ് റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ ഭാരത വ്യോമസേനയുടെ ഭാഗമായത്. ഇവ കാലഹരണപ്പെട്ടിട്ടു നാളേറെയായെങ്കിലും പുതിയ വിമാനങ്ങള്‍ക്കായുള്ള സേനയുടെ ആവശ്യം മോദി സര്‍ക്കാരാണ് ചെവിക്കൊണ്ടത്.
വ്യോമസേനയ്ക്ക് 35 യൂണിറ്റുകളുണ്ട്. ചൈനയും പാക്കിസ്ഥാനും ഒരേസമയം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ 42 എണ്ണമെങ്കിലും ആവശ്യമാണ്.
126 യുദ്ധവിമാനങ്ങളുണ്ട് സേനയ്ക്കു കീഴില്‍. അപര്യാപ്തമെങ്കിലും ഇവയിലേക്ക് 36 റാഫേല്‍ വിമാനങ്ങളെങ്കിലും എത്തുമെന്ന് ഉറപ്പായെന്ന് ഒരു സേനാ ഉദ്യോഗസ്ഥന് പ്രതികരിച്ചു. യുപിഎയുടെ കാലത്ത് ഒന്നും ലഭിക്കാതിരുന്നതിനേക്കാള്‍ ഭേദമാണിത്. വ്യോമസേനയെ ആധുനികീകരിക്കുന്നതിനു സര്‍ക്കാരില്‍നിന്ന് കൂടുതല്‍ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയും ഇദ്ദേഹം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: