പാട്ന: ബീഹാര്‍ ഭോജ്പൂര് ജില്ലയിലെ കരിസാത് ഗ്രാമത്തിലെ ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ഇന്നലെ രാവിലെ ജഗ്ജീവന് റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ വണ്ടിയില്‍ നിന്നും ഇറക്കി അടുത്തുള്ള ഓട്ടോറിക്ഷയിലെത്തിച്ച് കൂട്ട ബലാത്സംഗം നടത്തുകയായിരുന്നു.
വഴിയില്‍ ഉപേക്ഷിച്ച ഇവര്‍ ആരയിലെത്തി പോലീസിനോട് പരാതിപ്പെടുകയായിരുനെന്ന് ഭോജ്പുര്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് വിനോദ് റാവത് അറിയിച്ചു. പാരാതിയുടെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. സ്ത്രീയെ സദാര്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതായും റാവത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: