അഹമ്മദാബാദ്: ഗുജറാത്ത് അംറേലി ജില്ലയിലെ ക്രാങ്കചിലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എട്ട് സിംഹങ്ങള്‍ ചത്തു. പ്രദേശത്തെ വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 45 മൃഗങ്ങള്‍ ചത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 36 എണ്ണത്തിന്റെ ജഡം കണ്ടെത്തിയിട്ടുണ്ട്. ക്രാങ്കചിലെ ശേത്രുഞ്ജി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്ന്നിതിനെ തുടര്‍ന്നാണ് പ്രദേശത്തെ വനമേഖല വെള്ളത്തിലായത്. ദേശീയ ദുരന്ത നിവാരണ സേനയുടേയും (എന്‍ഡിആര്‍എഫ്) ഭാരതീയ വായു സേനയുടേയും നേതൃത്വത്തിലാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
കൂടാതെ സംസ്ഥാന റിസര്‍വ്വ് പോലീസിന്റെ അധിക കമ്പനിയേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അംറേലി ജില്ലയില്‍ നിന്നും 100 പേരേയും സൂറത്തില്‍ നിന്ന് ആയിരത്തോളം ആളുകളേയും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ജോര്‍ജിയയില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൃഗശാലയിലെ വന്യമൃഗങ്ങള്‍ നഗരത്തിലിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഗുജറാത്തിലെ ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: