കായംകുളം: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. പത്തിയൂര്‍കാല കാവിനാല്‍ തെക്കതില്‍ ടി.എസ്.ബാബു (50)വാണ് ശനിയാഴ്ച രാത്രി മരിച്ചത്.
2014 ജൂലൈ ഒമ്പതിന് രാത്രിയിലാണ് സംഭവം. പത്തിയൂര്‍ ഏനാകുളങ്ങര ഭാഗത്ത് ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ കൊടികള്‍ സ്ഥിരമായി സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. നശിപ്പിച്ച കൊടികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ബാബുവും ശ്രീനിലയത്തില്‍ രതീഷും ചേര്‍ന്ന് പുനഃസ്ഥാപിക്കുന്നതിനിടെയാണ് ആയുധങ്ങളുമായി എത്തിയ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ ഇവരെ ആക്രമിച്ചത്.
ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും രതീഷിനെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ തലയ്ക്ക് മാരകമായി ക്ഷതമേറ്റ ബാബു പിന്നീട് വിവിധ ആശുപത്രികളില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ഓമന, മകള്‍: ചിത്രാലക്ഷ്മി, മരുമകന്: സുഭാഷ്. ഇന്നലെ രാവിലെ നടന്ന സംസ്കാര ചടങ്ങില്‍ പ്രദേശത്തെ വിവിധ സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ബിജെപി സംസ്ഥാനസമിതി അംഗം ഡി. അശ്വനിദേവ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.ജി. ശ്രീകുമാര്‍, താലൂക്ക് സമ്പര്‍ക്ക് പ്രമുഖ് ആര്. രാജേഷ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.രാജന്, സെക്രട്ടറിമാരായ രാജീവ്, രഞ്ജിത്ത്, ബിജെപി കായംകുളം നോര്‍ത്ത് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ആര്. രതീഷ്, പത്തിയൂര്‍ ക്ഷേത്രം മുന്‍ ഉപദേശക സമിതി സെക്രട്ടറി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: