സാന്റിയാഗോ: പരാഗ്വെയോടുള്ള തന്റെ ടീമിന്റെ തോല്‍വിക്ക് കാരണം താരങ്ങള്‍ക്കുണ്ടായ വൈറസ് ബാധയാണെന്ന് ബ്രസീല്‍ കോച്ച് ദുംഗ. ടീമിന് വേണ്ടരീതിയില്‍ പരിശീലിക്കാന്‍ സാധിച്ചില്ലെന്നും ദുംഗ വെളിപ്പെടുത്തി.
തോല്‍വിയെ ന്യായീകരിക്കുകയല്ല. പക്ഷേ, കളിക്കാരില്‍ പതിനഞ്ച് പേര്ക്ക്ഈയാഴ്ച വൈറസ് ബാധയുണ്ടായി. അവരുടെ കായികക്ഷമത നഷ്ടപ്പെട്ടതോടെ പരിശീലനം വെട്ടിക്കുറയ്ക്കേണ്ടിവന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ അത്തരം തീരുമാനങ്ങള്‍ വേണ്ടിവന്നു. അതു ടീമിന്റെ പ്രകടനത്തെ ബാധിച്ചു, ദുംഗ പറഞ്ഞു.
വേഗത ഉപയോഗപ്പെടുത്തേണ്ട മത്സരമായിരുന്നു പരാഗ്വെയുമായുള്ളത്. അതിനു നമുക്ക് സാധിക്കാതെ പോയി. കളിക്കാരില്‍ ചിലരൊക്കെ ചര്‍ദ്ദിച്ചു. അവരെ തലവേദനയും പുറംവേദനയും അലട്ടി. ആദ്യ പകുതിയില്‍ വില്യന് നല്ല സുഖമുണ്ടായിരുന്നില്ല. കളിയുടെ അന്ത്യവേളകളില്‍ റോബീഞ്ഞോയ്ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെന്നും ദുംഗ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: