തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയാല്‍ സിപിഎം കോടതിയെ സമീപിക്കുമെന്നും കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ അറിയിച്ചത്.
കേസില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണമൊന്നും നടത്താന്‍ പോവുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തന്നെ മാണിക്കെതിരെ കേസെടുക്കാം. എന്നാല്‍, സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല. അന്വേഷണത്തിന് ഏത് ഏജന്‍സി വേണമെന്ന് പാര്‍ട്ടി ആലോചിച്ച ശേഷം കോടതിയെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. പണം കൊടുത്തു വാങ്ങി നിയമോപദേശം കൊണ്ടാണ് സര്‍ക്കാര്‍ മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് ബാര്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
ബാര്‍ കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം. സമ്മര്‍ദ്ദം കാരണമാണോ വിജിലന്‍സ് ഡയറക്ടര്‍, മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടെന്ന് തീരുമാനം എടുത്തതിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: