ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിന്റെ അന്തിമ കുറ്റപത്രം കാണാനില്ലെന്ന് വെളിപ്പെടുത്തല്‍. കേസിന്റെ വിശദാംശങ്ങള്‍ ഒഡീഷ സ്വദേശിയായ പ്രവര്ത്തകന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം മനസിലായത്. ഇതോടൊപ്പം ഗാന്ധിജിയുടെ കുടുംബാംഗങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും വിവരാവകാശ നിയമ രേഖകള്‍ വ്യക്തമാക്കുന്നു.
1948 ജനുവരി 30നാണ് ബിര്‍ലാ ഹൗസില്‍ വച്ച് നാഥുറാം ഗോഡ്സേ ഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയത്. തുഗ്ലക് റോഡ് പൊലീസാണ് ഗാന്ധി കൊലക്കേസ് അന്വേഷിച്ചത്. എഫ്.ഐ.ആര് തയ്യാറാക്കിയതും അവരാണ്. കേസില്‍ എട്ട് പേരെയാണ് ശിക്ഷിച്ചത്. ഗോഡ്സെയേയും സഹായി നാരായന് ആപ്തേയേയും തൂക്കിലേറ്റുകയും നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും വീര സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വിനായക് സവര്‍ക്കറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: