തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിനെതിരായ വികാരമുള്ളവരുടെ മുഴുവന്‍ വോട്ടുകളും ബിജെപിക്ക് ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.
ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെട്ടു. ആ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഇടതുപക്ഷത്തിനൊപ്പം ബിജെപിയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നുവെങ്കില്‍ യുഡിഎഫിന് കനത്ത തോല്‍വി ഉണ്ടാകുമായിരുന്നു. മുമ്പെങ്ങുമില്ലാത്ത സ്ഥിതി വിശേഷമാണ് അരുവിക്കരയില്‍ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ അരുവിക്കരയില്‍ ഇടതുപഷത്തിന് ആത്മവിശ്വാസമുണ്ടെന്നും കേരളത്തില്‍ മൂന്നാം മുന്നണിയെന്നത് പ്രസക്തമല്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: