റായ്പുര്‍: ഛത്തീസ്ഗഡില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. കോര്‍ബ ജില്ലയിലാണു സംഭവം.
പതിനാലു വയസുകാരിയായ പെണ്‍കുട്ടിയാണു മാനഭംഗത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ടു പ്രതികളായ ഭാരത് രാത്തിയ (20), ത്രിലോചന്‍ രാത്തിയ (19), ഗൗതം രാത്തിയ (23) എന്നിവര്‍ അറസ്റ്റിലായി.
കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കാന്പോയ പെണ്‍കുട്ടിയെ യുവാക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോടു വിവരം പറഞ്ഞതോടെ ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: