ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ വച്ചിരിക്കുന്നത് മുപ്പത് എയര്‍കണ്ടീഷണറുകള്‍. ജൂണിലെ വൈദ്യുതി ബില്‍ 1.35 ലക്ഷം രൂപ. അതിനു മുന്‍പുള്ള രണ്ടു മാസങ്ങളിലെ വൈദ്യുതി ബില്‍ ഒരു ലക്ഷം രൂപയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങളേ ആയുള്ളു.
കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ രണ്ട് മീറ്ററുകളാണ് ഉള്ളത്. ഇവയില്‍ രണ്ടിലും കൂടിയാണ് ജൂണിലെ ബില്‍ 1.35 ലക്ഷം രൂപയായിരിക്കുന്നത്. സ്വകാര്യ, ഔദ്യോഗിക കാര്യങ്ങള്‍ ഇവിടെ നടക്കുന്നതിനാല്‍ ബില്ലുകള്‍ വേര്‍തിരിച്ച് എടുക്കാന്‍ കഴിയുന്നില്ല. വൈദ്യുതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ആപ്പ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഒരു മാസത്തെ വൈദ്യുതിച്ചാര്ജ്ജായി 1.35 ലക്ഷം വന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
രണ്ടു മീറ്ററുകളും ഗാര്‍ഹികാവശ്യത്തിന് വച്ചിട്ടുള്ളതാണ്. ഒന്നില്‍ 34 കിലോവാട്ട് വൈദ്യുതിക്കാണ് അനുമതി. രണ്ടാമത്തേതില്‍ 70 കിലോവാട്ടും.( ഈ മീറ്ററുകള്‍ നിരക്ക് കൂടുതലുള്ള,വാണിജ്യാവശ്യങ്ങള്‍ക്കുള്ള വിഭാഗത്തിലേക്ക് മാറ്റണമെന്ന് ദല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന ടാറ്റാ പവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.) ഇതിലൊരു മീറ്ററില്‍ ജൂണ്‍ മാസം 2510 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.( നിരക്ക് 22689 രൂപ) മറ്റൊന്നില്‍ ഉപയോഗം 11637 യൂണിറ്റാണ്. ചാര്‍ജ്ജ് 1,13,598 ‘രൂപ.
അതേമയം ആം ആദ്മി സര്‍ക്കാരിന്റെ സ്വയം പുകഴ്ത്തലിനായും പണം ദുരുപയോഗം ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി 526 കോടി രൂപ ചെലവഴിച്ചെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: