ഭിന്ദ്: നായയുടെ പേരില്‍ ആധാര്‍ കാര്‍ഡ് എടുത്ത മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ല സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉംമ്രിയിലെ ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയിലെ സൂപ്പര്‍വൈസറായ അസം ഖാനെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ടോമി സിംഗ് എന്ന നായയുടെ പേരിലാണ് അസം ഖാന് ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കിയത്.
അച്ഛന്റെ പേര് ഷേരു സിംഗ് എന്നും 2009 നവംബര്‍ 26 ജന്മദിനമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
തങ്ങള്‍ക്ക് ഖാന്റെ ഏജന്‍സിയില്‍ നിന്നും ആധാര്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്നും ഇവിടെ മൃഗങ്ങള്‍ക്കും മറ്റും കാര്‍ഡ് നല്‍കുന്നെന്നും വ്യക്തമാക്കി ഉംമ്രിയിലെ കിറ്റി ഗ്രാമവാസിയായ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് കേസ് അന്വഷിച്ചപ്പോള്‍ നായയുടെ പേരിലുള്ള കാര്‍ഡ് കണ്ടെടുത്തിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
അസം ഖാനെതിരെ വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തിട്ടുണ്ടെന്ന് ഉംമ്രി ടൗണ്‍ ഇന്‍സ്പെക്ടര്‍ ആര്. എസ് തോമര്‍ പറഞ്ഞു. കൂടുതല്‍ മൃഗങ്ങളുടെ പേരിലോ മറ്റാരുടെയെങ്കിലും പേരില്‍ അനധികൃതമായോ ഇയാള്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് അറിയാന്‍ ഖാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: