അച്ചടക്കത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശനായിരുന്നു സ്വാമിജിയുടെ നിലപാട്. എന്നാല്‍ സ്നേഹത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. ശിഷ്യന്മാരെ അച്ചടക്കം പഠിപ്പിക്കാനായി ചിലപ്പോള്‍ അദ്ദേഹം കടുത്ത ദേഷ്യം പ്രകടിപ്പിക്കുമായിരുന്നു. എന്നാല്‍ അടുത്തറിയുന്നവര്‍ക്കെല്ലാം ബോദ്ധ്യമായിരുന്നു, ഈ തീയും പുകയും പുറമേക്കു മാത്രമാണെന്ന് ഉള്ളുകൊണ്ട് അദ്ദേഹം തികച്ചും ശാന്തനും സൗമ്യനുമാണെന്ന്. പ്രസംഗിച്ചുക്കൊണ്ടിരിക്കുമ്പോള്‍ സദസ്സ് പൂര്‍ണമായും നിശബ്ദത പാലിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു.
നാടിന്റെ നാനാഭാഗത്തുനിന്നും തന്റെ പ്രഭാഷണം കേള്‍ക്കുന്നതിനായി എത്തിയിരുന്ന ശ്രോതാക്കളുടെ നന്മമാത്രമായിരുന്നു ആ നിര്‍ബന്ധത്തിനു പിന്നിലെന്നു വളരെക്കുറച്ചുപേര്‍ മാത്രമേ മനസ്സിലാക്കിയിരുന്നുള്ളൂ. പലദിക്കില്‍നിന്നും പ്രസംഗം കേള്‍ക്കാനായി വന്നെത്തുന്നവര്‍, അവര്‍ക്ക് അതിന്റെ മുഴുവന്‍ പ്രയോജനവും കിട്ടേണ്ടേ? പ്രഭാഷണത്തിനിടയില്‍ ആരെങ്കിലും എഴുന്നേറ്റു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിശേഷിച്ചും മുന്‍നിരയില്‍ നിന്നാണെങ്കില്‍ ഉടനെ അദ്ദേഹം സംസാരം നിര്‍ത്തും. എഴുന്നേറ്റു പോയ ആള് പുറത്തെത്തുന്നതുവരെ അദ്ദേഹം മൗനം പാലിക്കും. സ്വാമിജിയുടെ ഈ ശീലം പലരും തെറ്റായി ധരിച്ചിരുന്നു.
അനാവശ്യമായ ഒരു നീരസപ്രകടനമായാണ് അവരതിനെകണ്ടത്. വാസ്തവത്തില്‍ അത് ശരിയല്ലായിരുന്നു. നടുവില്‍നിന്ന് ഒരാള്‍ എഴുന്നേറ്റു നടന്നാല്‍ സ്വാഭാവികമായും മറ്റുള്ളവരുടെ ശ്രദ്ധ അയാളുടെ നേര്‍ക്കുതിരിയും. സ്വാമിജിയുടെ വാക്കുകള്‍ അവരുടെ മനസ്സില്‍ പതിയുകയില്ല.അതുകൊണ്ടാണ് ഏതാനും നിമിഷനേരത്തേക്ക് അദ്ദേഹം പ്രഭാഷണം നിര്‍ത്താറുള്ളത്. സദസ്സിന്റെ ശ്രദ്ധ വീണ്ടും തന്നിലേക്കു തിരിയുന്നതുവരെ നിശബ്ദം കാത്തിരിക്കുക. അതായിരുന്നു സ്വാമിജിയുടെ രീതി.
സ്വാമിജയുടെ കൃത്യനിഷ്ഠതയും സമയബോധവും അത്ഭുതാവഹമായിരുന്നു. അദ്ദേഹം സമാധിയായ സന്ദര്‍ഭത്തില്‍ പത്രമാസികകളില്‍വന്ന ലേഖനങ്ങളിലും കുറിപ്പുകളിലും പലരും അക്കാര്യം എടുത്തുപറഞ്ഞിരുന്നു. നാല്പതോളം വര്‍ഷങ്ങള്‍ നാള്‍തോറും എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍. ഒരുദിവസംപോലും ഒരു പരിപാടിയിലും നിമിഷനേരംപോലും വൈകി എത്തിയിട്ടില്ല.
സ്വാമിജി വേദിയില്‍ വന്നിരിക്കുന്ന സമയംനോക്കി പലരും തങ്ങളുടെ വാച്ചിലെ സമയം ക്ലിപ്തപ്പെടുത്തിയിരുന്നു. സാധാരണയായി ഒരാഴ്ചയിലധികം ഒരു സ്ഥലത്തും അദ്ദേഹം താമസിക്കാറില്ല. രാവിലേയും വൈകിട്ടുമായി രണ്ടു പ്രഭാഷണമെങ്കിലുമുണ്ടാകും. ഓരോ ദിവസവും അതിനിടയില്‍ വേറെയും യോഗങ്ങള്‍, ചര്‍ച്ചകള്‍,അഭിമുഖങ്ങള്‍, അങ്ങിനെ തിരക്കേറിയ നാല്പതുവര്ഷങ്ങള് ഒരിക്കലും കൈവിട്ടുപോകാത്ത സമയനിഷ്ഠയോടെയാണ് ഓരോ കൃത്യവും അദ്ദേഹം നിര്‍വഹിച്ചത്.
അദ്ദേഹത്തിന്റെ നര്‍മ്മബോധം ആ വാക്ചാതുരിയോടൊപ്പംതന്നെ പ്രസിദ്ധമായിരുന്നു. എന്തെല്ലാം നേരമ്പോക്കുകളും തമാശകളുമാണ് പ്രസംഗങ്ങള്‍ക്കിടയില്‍ സരളമായി എന്നാല്‍ അര്ത്ഥത്തിനോ ഗാംഭീര്യത്തിനോ ഒട്ടും കോട്ടം വരാത്ത രീതിയില്‍ സ്വാമിജി അവതരിപ്പിക്കുമായിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: