കരിപ്പൂര്‍(മലപ്പുറം): രണ്ടര കോടിയുടെ സ്വര്‍ണം ജാക്കറ്റില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ അറസ്റ്റിലായ എറണാകുളം മട്ടാഞ്ചേരി സ്വദേശിനി ശബ്നം എസ്്. ഫൗദ(30)യെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശബ്നയുടെ സഹായിയായിരുന്ന പാലക്കാട് സ്വദേശി റിയാസിനു വേണ്ടിയുളള അന്വേഷണം ഊര്‍ജിതമാക്കി.
കസ്റ്റംസ്് പ്രിവന്റീവ് വിഭാഗം മട്ടാഞ്ചേരിയിലും പാലക്കാട്ടും അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10ന് ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ശബ്നയുടെ പര്ദക്കടിയില് ധരിച്ച ജാക്കറ്റിനുളളില്‍ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഒന്‍പത് സ്വര്‍ണക്കട്ടികളും,116 ഗ്രാം തൂക്കമുളള 4 സ്വര്‍ണ ബിസ്ക്കറ്റുകളും കണ്ടെടുത്തത്. ഭര്‍ത്താവ് രോഗിയായതോടെയാണ് ശബ്നം ജോലി തേടി ദുബായിലെത്തിയത്. എന്നാല്‍ അവിടെ ജോലി ശരിയാവില്ലെന്നും പകരം കണ്ണൂരില്‍ ജോലി ശരിയാക്കിത്തരാമെന്ന് അറിയിച്ച് ശബ്നത്തെ കണ്ണൂര്‍ കേന്ദ്രീകൃത സ്വര്‍ണക്കടത്ത് സംഘം കളളക്കടത്ത് കരിയറാക്കുകയായിരുന്നു.
തങ്ങള്‍ നല്കുന്ന ജാക്കറ്റ് കരിപ്പൂരിലെത്തിക്കണമെന്നും അവിടെ സ്ത്രീകളെ പരിശോധിക്കില്ലെന്നും തെറ്റിധരിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ വെച്ച് കാസര്‍ഗോട് സ്വദേശി യാസിര്‍ ഇവര്‍ക്ക് സ്വര്‍ണം ഒളിപ്പിച്ച ജാക്കറ്റ് നല്‍കിയെന്നാണ് പറയുന്നത്. യാസിര്‍ ഇവരെ അനുഗമിച്ചിരുന്നെങ്കിലും ഇയാള്‍ മുംബൈയിലേക്ക് പോയി. ഇയാളെ പിടികുടാനായില്ലെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: