മൂവാറ്റുപുഴ: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴിയിലെ സ്വര്‍ണ്ണക്കടയില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. ഉടമയോട് ഹാജരാകാന്‍ നിര്‍ദ്ദേശം. നെടുമ്പാശ്ശേരി വഴി നടന്ന സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്മാരായ നൗഷാദ്, ജാബിന്. കെ. ബഷീര്‍, നിബിന്. കെ. ബഷീര്‍ എന്നിവരുമായി സ്വര്‍ണ്ണക്കച്ചവടം നടത്തിയിരുന്ന കവിത ജ്വല്ലറിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 35ലക്ഷത്തോളം രൂപ കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരമണിക്കൂറോളം കസ്റ്റംസിന്റെ ഇന്റലിജന്‍സ്, വിജിലന്‍സ് വിഭാഗങ്ങള്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയായിരുന്നു. ഇതിനെതുടര്‍ന്ന് ജ്വല്ലറി ഉടമയായ ഉമ്മറിനോട് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് നവീകരിച്ച് വലിയ ഷോറൂമോടുകൂടിയാണ് ഈ സ്വര്‍ണ്ണക്കടയുടെ വളര്‍ച്ച തുടങ്ങിയത്. ദിവസേനയെന്നോളം ലക്ഷങ്ങളുടെ സ്വര്ണ്ണവില്പ്പനയും കോടികളുടെ സ്വര്‍ണ്ണ ഇടപാടുകളും ഇവിടെ നടന്നിരുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നത്. ജാബിന്.കെ.ബഷീറിന്റെ സ്വര്‍ണ്ണ ഇടപാടുമായി അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: