വസിഷ്ഠന് രഥത്തില്‍ കയറി യാത്രയായപ്പോള്‍ ശ്രീരാമന് ലക്ഷ്മണനോട് വിവരമെല്ലാം ധരിപ്പിക്കുന്നു.
”ഹേ സുമിത്രാത്മജ, നാളെ എന്നെ യുവരാജാവായി അഭിഷേകം ചെയ്യും. ഞാനൊരു നിമിത്തം മാത്രമാണ്. രാജ്യഭരണത്തിന്റെ കര്‍ത്താവും ഭോക്താവും നീയായിരിക്കും. എന്റെ ബാഹ്യപ്രാണനാണല്ലോ നീ. ഞാനിപ്പോള്‍ പിതാവിനെ കാണാന്‍ പോകുന്നു.” ശ്രീരാമനും ലക്ഷ്മണനും തമ്മിലുണ്ടായ സംഭാഷണം പെട്ടെന്നുതന്നെ നാടാകെപ്പരന്നു. അരമനരഹസ്യം അങ്ങാടിയില്‍ പരസ്യം എന്നാണല്ലോ ചൊല്ല്.
രാമാഭിഷേക വിവരം ഒരാള്‍ ചെന്ന് കൗസല്യയെ അറിയിക്കുന്നു. അയാള്‍ക്കൊരു സ്വര്‍ണമാല സമ്മാനമായി കിട്ടി. പുത്രന്റെ അഭ്യുദയത്തിനായി മഹാലക്ഷ്മിയെ പൂജിക്കാനാരംഭിച്ചു. എങ്കിലും ആയമ്മയുടെ മനസ്സ് ആശങ്കകൊണ്ട് പിടയാന്‍ തുടങ്ങി.
സത്യസന്ധന് നൃപവീരന്‍ ദശരന് പുത്രാഭിഷേകം കഴിച്ചിടുമെന്നുമേ
കേകയ പുത്രീവശഗതയാകയാലാകുലമുള്ളില് വളരുന്നിതേറ്റവും
ദുര്‍ഗ്ഗേ ഭഗവതി ദുഷ്കൃതനാശിനി! ദുര്ഗ്ഗതിനീക്കിത്തുണച്ചീടുകംബികേ!
കാമുകനല്ലോ നൃപതി ദശരഥന് കാമിനീ കൈകേയി ചിത്തമെന്തീശ്വര!
എന്നു ചിന്തിച്ച് ദോഷപരിഹാരപൂജകള് ചെയ്യാനാരംഭിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: